ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച യുവാവിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി. മാണിക്കത്തുപ്പടി വല്ലാശ്ശേരി വീട്ടിൽ ആകർഷിൻ്റെ ഫോക്സ് വാഗൺ കാർ, മോട്ടോർ സൈക്കിൾ എന്നിവയാണ് കണ്ടുകെട്ടിയത്.തൃശ്ശൂർ ഈസ്റ്റ് ഇൻസ്പെ്ക്ടർ നല്‍കിയ താല്കാലിക ഓർഡർ ശരിവച്ചുകൊണ്ട് ചെന്നൈ കോംപിറ്റൻ്റ് അതോറിറ്റി കമ്മിഷണർ ബി യമുനാദേവി ഉത്തരവിറക്കുകയായിരുന്നു. 2024 ജൂലൈയില്‍ തൃശ്ശൂർ റെയിൽവേ സ്റ്റേഷനില്‍ നിന്നും 45 ഗ്രാം രാസലഹരിയുമായി രണ്ടു യുവാക്കളെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അന്വേഷണത്തില്‍ ആകർഷാണ് പ്രതികള്‍ക്ക് രാസലഹരി നല്‍കിയതെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആകർഷിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദ്ദേശപ്രകാരം ആകർഷിൻ്റെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ ഇയാള്‍ക്ക് ലഹരി വസ്തുക്കളുടെ വില്‍പ്പനയിലൂടെ വൻതോതില്‍ പണം ലഭിച്ചിരുന്നതായും ഇതുപയോഗിച്ചാണ് ഇയാള്‍ ആഡംബര കാറും ബൈക്കും വാങ്ങിയതെന്നും കണ്ടെത്തി.തുടർന്ന് വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിന് 2025 മാർച്ച് മാസത്തില്‍ തൃശ്ശൂർ ഈസ്റ്റ് ഇൻസ്പെ്കടർ എം ജെ ജിജോ ഉത്തരവ് ഇറക്കി. തുടർന്ന് ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിക്ക് ഉത്തരവ് അയക്കുകയും കോംപിറ്റൻ്റ് അതോറിറ്റി കമ്മിഷണർ വിചാരണയ്ക്കു ശേഷം സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് സ്ഥിരീകരിച്ചു കൊണ്ട് ഉത്തരവ് ഇറക്കുകയുമായിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഈസ്റ്റ് സബ് ഇൻസ്പെ്കടർമാരായ ബിപിൻ ബി നായർ, അനുശ്രി, സീനിയർ സിവില്‍ പൊലീസ് ഓഫീസർ സുജിത് എന്നിവരും ഉണ്ടായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അടുത്തകാലത്ത് പിടിയിലായ മറ്റ് ലഹരി കടത്ത് കേസ്സ് പ്രതികള്‍ക്കെതിരേയും ഇത്തരത്തില്‍ സ്വത്ത് കണ്ടു കെട്ടുന്നതിന് ചെന്നൈയിലെ കോംപിറ്റന്റ്റ് അതോറിറ്റിക്ക് വിവരങ്ങള്‍ സമപ്പിച്ചിട്ടുണ്ടെന്നും അസിസ്റ്റൻ്റ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ പറഞ്ഞു.
Tags
THRISSUR