
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന ആരോപണങ്ങളെ ശക്തമായി തള്ളിക്കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേരളത്തിന് കേന്ദ്രം ഒന്നും നൽകുന്നില്ല എന്ന് പരാതി പറയുന്ന സംസ്ഥാന സർക്കാർ, ഇതിനകം അനുവദിച്ച പദ്ധതികൾ നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. എയിംസ് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പോലും ഇതുവരെ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ യഥാർത്ഥ വികസനം വരണമെങ്കിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ ഭരണത്തിൽ വരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്രം നൽകുന്ന പദ്ധതികൾ പാഴാക്കിക്കളയുന്ന സമീപനമാണ് ഇവിടെയുള്ളത്. ‘ഡബിൾ എൻജിൻ’ സർക്കാർ വന്നാൽ മാത്രമേ വികസന മുരടിപ്പ് മാറൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യമായ സംവാദത്തിന് താൻ തയ്യാറാണെന്നും, ബജറ്റ് സമയത്ത് ദുഷ്പ്രചാരണങ്ങൾ നടത്തുന്നതിന് പകരം അനുവദിച്ച കാര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
The post കേരളത്തിൽ വികസനം വരണമെങ്കിൽ എൻഡിഎ ഭരണം വരണം! അവഗണന എന്ന ആരോപണം തള്ളി ബിജെപി അധ്യക്ഷൻ appeared first on Express Kerala.


