ഇസ്ഫഹാനിൽ തകർത്തത് ആണവ കേന്ദ്രമോ? യുഎൻ ഏജൻസി ഇരുട്ടിൽ; ഇസ്രയേൽ ആക്രമണത്തിൽ ദുരൂഹത തുടരുന്നു

ഇസ്ഫഹാനിൽ തകർത്തത് ആണവ കേന്ദ്രമോ? യുഎൻ ഏജൻസി ഇരുട്ടിൽ; ഇസ്രയേൽ ആക്രമണത്തിൽ ദുരൂഹത തുടരുന്നു

റാനിലെ ഇസ്ഫഹാനിൽ ഇസ്രയേൽ തകർത്ത കെട്ടിടം ആണവ കേന്ദ്രമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യുഎൻ ഏജൻസി. കഴിഞ്ഞ ജൂണിൽ ഇസ്രയേൽ ആക്രമിച്ച ഭൂഗർഭ സമുച്ചയത്തിൽ യഥാർത്ഥത്തിൽ എന്താണ് ഉണ്ടായിരുന്നതെന്ന കാര്യത്തിൽ തങ്ങൾ ഇപ്പോഴും ഇരുട്ടിൽ തന്നെയാണെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കി.

ഇസ്ഫഹാനിലെ ഭൂഗർഭ കേന്ദ്രത്തിൽ ഇറാൻ പുതിയ യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങൾ ഒരുക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2025 ജൂണിലാണ് ഇത്തരമൊരു കേന്ദ്രത്തെക്കുറിച്ച് ഇറാൻ യുഎൻനിനെ അറിയിക്കുന്നത്. എന്നാൽ. ഏജൻസിയിൽ നിന്നുള്ള പരിശോധകർ എത്തുന്നതിന് മുൻപ് തന്നെ ഇറാൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ചു. 12 ദിവസം നീണ്ട യുദ്ധത്തെത്തുടർന്ന് പരിശോധനകൾ റദ്ദാക്കേണ്ടി വന്നു. പരിശോധകർക്ക് പ്രവേശനം ലഭിക്കും മുൻപേ ഇസ്രയേൽ ആക്രമണത്തിൽ ഈ കേന്ദ്രത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.

Also Read: തകരുന്ന അമേരിക്കൻ തന്ത്രങ്ങൾ! ലോകത്തെ നേർവഴിക്ക് നയിക്കാൻ ഇന്ത്യ

വാഷിംഗ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് റാഫേൽ ഗ്രോസി ഏജൻസിയുടെ പരിമിതികൾ വെളിപ്പെടുത്തിയത്. “ആ സമുച്ചയം ഭൂമിക്കടിയിലാണ്, ഞങ്ങൾ ഇതുവരെ അവിടെ സന്ദർശിച്ചിട്ടില്ല. അവിടെ അത്യാധുനിക സെൻട്രിഫ്യൂജുകൾ സ്ഥാപിച്ചിരുന്നോ അതോ അത് വെറുമൊരു ശൂന്യമായ കെട്ടിടമായിരുന്നോ എന്ന് സ്ഥിരീകരിക്കാൻ നിലവിൽ മാർഗമില്ല,” അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കുമ്പോൾ അവിടെ ആണവ പ്രവർത്തനങ്ങൾ നടന്നിരുന്നോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ പക്കലുള്ള യുറേനിയത്തിന്റെ പകുതിയോളം 60 ശതമാനം വരെ ശുദ്ധീകരണം പൂർത്തിയായതാണെന്ന് ഗ്രോസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആണവായുധ നിർമ്മാണത്തിന് ആവശ്യമായ അളവിനോട് വളരെ അടുത്താണ്. ഇസ്ഫഹാനിലെ കേന്ദ്രത്തെക്കുറിച്ചുള്ള അവ്യക്തത ഇറാന്റെ ആണവ പദ്ധതികളെ സംബന്ധിച്ച അന്താരാഷ്ട്ര ആശങ്കകൾ വർദ്ധിപ്പിക്കുകയാണ്. ഇസ്രയേൽ ഈ കേന്ദ്രത്തെ തകർത്തതായി അവകാശപ്പെടുമ്പോഴും, അവിടെ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ യുഎൻ ഏജൻസിക്ക് കഴിയാത്തത് മേഖലയിലെ നയതന്ത്ര നീക്കങ്ങളെ ബാധിച്ചേക്കും.

The post ഇസ്ഫഹാനിൽ തകർത്തത് ആണവ കേന്ദ്രമോ? യുഎൻ ഏജൻസി ഇരുട്ടിൽ; ഇസ്രയേൽ ആക്രമണത്തിൽ ദുരൂഹത തുടരുന്നു appeared first on Express Kerala.

Spread the love
Scroll to Top