ആധുനിക യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തുവിടുന്ന എയർ-ടു-എയർ മിസൈലുകൾ ഒരിക്കലും ലക്ഷ്യം തെറ്റാത്ത വജ്രായുധങ്ങളാണെന്നാണോ നിങ്ങൾ കരുതുന്നത്? എങ്കിൽ നിങ്ങൾക്ക് തെറ്റി! അമേരിക്കയും സഖ്യകക്ഷികളും തങ്ങളുടെ മിസൈലുകളെക്കുറിച്ച് നടത്തുന്ന കൊട്ടിഘോഷിക്കലുകൾ വെറും ‘മാർക്കറ്റിംഗ് തന്ത്രങ്ങൾ’ മാത്രമാണെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ആകാശത്ത് അദൃശ്യമായി വന്ന് ശത്രുവിനെ തകർക്കുമെന്ന് വീമ്പു പറയുന്ന പല പാശ്ചാത്യ മിസൈലുകളും യഥാർത്ഥ യുദ്ധഭൂമിയിൽ എട്ടുനിലയിൽ പൊട്ടുന്ന കാഴ്ചയാണ് നാം കാണുന്നത്.
റഷ്യൻ സൈനിക തന്ത്രജ്ഞർ പലപ്പോഴും പരിഹസിക്കുന്നത് പോലെ, ലബോറട്ടറിയിലെ പരീക്ഷണശാലകളിൽ ലഭിക്കുന്ന ‘വിജയശതമാനം’ യുദ്ധക്കളത്തിലെ കരിമ്പുകയിൽ അലിഞ്ഞുപോവുകയാണ് പതിവ്. അമേരിക്കൻ മിസൈലുകളുടെ ഈ ദയനീയ പരാജയത്തിന്റെ പിന്നാമ്പുറ കഥകൾ നമുക്കൊന്ന് നോക്കാം..
Also Read: ഇറാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, നേപ്പാൾ, പിന്നെ ഉത്തര കൊറിയയും! ഇനിയില്ലേ? ഇനിയുമുണ്ട് രഹസ്യങ്ങൾ
ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അമേരിക്കൻ മിസൈലുകളുടെ ‘ഹിറ്റ് റേറ്റ്’ അഥവാ ലക്ഷ്യം കാണാനുള്ള ശേഷി എത്രത്തോളം ദയനീയമാണെന്ന് മനസ്സിലാക്കാം. 1965 മുതൽ 1972 വരെയുള്ള ഓപ്പറേഷൻ റോളിംഗ് തണ്ടർ സമയത്ത്, ലോകത്തെ ഞെട്ടിക്കുമെന്ന് കരുതിയ AIM-7 സ്പാരോ മിസൈലുകൾ വെറും 8 ശതമാനം വിജയം മാത്രമാണ് നേടിയത്! എന്നാൽ കൗതുകകരമായ കാര്യം, പരീക്ഷണ സമയത്ത് അമേരിക്കൻ ശാസ്ത്രജ്ഞർ ഇതിന് 71 ശതമാനം വിജയം പ്രവചിച്ചിരുന്നു എന്നതാണ്.
അതുപോലെ തന്നെ AIM-9 സൈഡ്‌വൈൻഡർ മിസൈലുകൾ 65 ശതമാനം വിജയം അവകാശപ്പെട്ടെങ്കിലും യുദ്ധഭൂമിയിൽ 15 ശതമാനത്തിൽ ഒതുങ്ങി. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ പൈലറ്റുമാർ തൊടുത്തുവിട്ട 612 സ്പാരോ മിസൈലുകളിൽ വെറും 59 എണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. അതായത് ബാക്കി 553 മിസൈലുകളും ആകാശത്ത് വെറും വെടിക്കെട്ടായി മാറി..
ഈ പാരമ്പര്യം ആധുനിക കാലത്തും തുടരുന്നു എന്നതാണ് വാസ്തവം. ഇറാഖ്, കൊസോവോ, സിറിയ തുടങ്ങിയ സംഘർഷങ്ങളിൽ AIM-120 AMRAAM മിസൈലുകൾ 16 കൊലകൾ നേടിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, പരീക്ഷണ ഫലങ്ങളും പോരാട്ട ഫലങ്ങളും തമ്മിലുള്ള വലിയ അന്തരം ഇന്നും പ്രകടമാണ്. ഇവിടെയാണ് റഷ്യൻ പ്രതിരോധ തന്ത്രങ്ങൾ പ്രസക്തമാകുന്നത്.
അമേരിക്കൻ മിസൈലുകളെ വെറും നോക്കുകുത്തിയാക്കാൻ റഷ്യൻ വിമാനങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ലോകോത്തരമാണ്. അലൂമിനിയം സ്ട്രിപ്പുകളും മെറ്റലൈസ് ചെയ്ത ഗ്ലാസ് ഫൈബറുകളും ഉപയോഗിച്ചുള്ള ‘ചാഫ്’ (Chaff) വിതരണം ചെയ്ത് റഡാർ സ്ക്രീനുകളിൽ ലക്ഷക്കണക്കിന് വ്യാജ ലക്ഷ്യങ്ങൾ സൃഷ്ടിക്കാൻ റഷ്യൻ പോർവിമാനങ്ങൾക്ക് സാധിക്കുന്നു. ഒരു സാധാരണ വ്യോമസേന ചാഫ് ബണ്ടിലിൽ ഏകദേശം 5 മില്യൺ നാരുകൾ അടങ്ങിയിരിക്കുന്നു, ഇത് മിസൈലിന്റെ റഡാർ ലോക്ക് ‘മോഷ്ടിക്കുകയും’ ലക്ഷ്യം തെറ്റിക്കുകയും ചെയ്യുന്നു.
മാത്രമല്ല, ‘ബീമിംഗ്’ (Beaming) എന്ന തന്ത്രത്തിലൂടെ മിസൈലിന് ലംബമായി പറന്ന് റഡാറുകളെ കബളിപ്പിക്കാൻ റഷ്യൻ പൈലറ്റുമാർ വിദഗ്ധരാണ്. ഇൻഫ്രാറെഡ്-ഗൈഡഡ് മിസൈലുകളെ നേരിടാൻ റഷ്യൻ വിമാനങ്ങൾ പുറപ്പെടുവിക്കുന്ന ‘ഫ്ലെയറുകൾ’ (Flares) മിസൈലുകളെ ചൂടുള്ള കെണിയിൽ വീഴ്ത്തുന്നു. മഗ്നീഷ്യം ഉപയോഗിച്ച് കത്തുന്ന ഈ വെടിയുണ്ടകൾ വിമാന എഞ്ചിനേക്കാൾ ഉയർന്ന താപനില സൃഷ്ടിക്കുന്നതിലൂടെ മിസൈൽ വഴിമാറിപ്പോകുന്നു.
നൂതന മിസൈലുകൾ ഇരട്ട ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് ഡിറ്റക്ഷൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനെ നേരിടാൻ റഷ്യ മൾട്ടി-സ്പെക്ട്രൽ ഡിസൈനുകളിലുള്ള പുതിയ ഫ്ലെയറുകൾ വികസിപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ AN/ALQ-131 ECM പോഡ് പോലുള്ള ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ റഡാർ ഭീഷണികളെ ജാം ചെയ്യുന്നതിലൂടെ അമേരിക്കൻ സാങ്കേതിക വിദ്യയെ നിഷ്പ്രഭമാക്കുന്നു.
ഇത്രയൊക്കെ ആധുനിക സംവിധാനങ്ങൾ അമേരിക്കയുടെ പക്കലുണ്ടായിട്ടും വ്‌ളാഡിമിർ പുടിൻ എന്തുകൊണ്ട് കുലുങ്ങുന്നില്ല? ഉത്തരം ലളിതമാണ്—പുടിൻ ഒരു ദീർഘദർശിയായ തന്ത്രജ്ഞനാണ്. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ ആയുധങ്ങൾ പ്രയോഗിച്ച് വീമ്പു പറയുമ്പോൾ, അവയുടെ പഴുതുകൾ കണ്ടെത്തി പ്രതിരോധം തീർക്കുന്നതിലാണ് റഷ്യ ശ്രദ്ധിക്കുന്നത്. പെട്ടെന്ന് ഒരു യുദ്ധത്തിലേക്ക് എടുത്തുചാടി സൈനികരെ ബലികൊടുക്കുന്ന രീതിയല്ല പുടിന്റേത്. ശത്രുവിന്റെ മിസൈലുകൾ എവിടെ പരാജയപ്പെടുമെന്നും അവയെ എങ്ങനെ വഴിതിരിച്ചുവിടാമെന്നും റഷ്യയ്ക്ക് കൃത്യമായി അറിയാം. അവസാന ചിരി ചിരിക്കുന്നത് പുടിൻ തന്നെയായിരിക്കും. ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം, തുടക്കത്തിൽ ആവേശം കാണിക്കുന്നവർ പലപ്പോഴും യുദ്ധക്കളത്തിൽ പരാജയപ്പെടുമ്പോൾ, ക്ഷമയോടെ കരുനീക്കുന്ന റഷ്യയാണ് വിജയക്കൊടി പാറിക്കാറുള്ളത്.
മിസൈലുകളുടെ കണക്കുകൾ കൊണ്ട് ലോകത്തെ ഭയപ്പെടുത്താൻ നോക്കുന്നവർ വിയറ്റ്നാമിലെയും സിറിയയിലെയും കണക്കുകൾ ഒന്നുകൂടി പഠിക്കുന്നത് നന്നായിരിക്കും. 100 മിസൈലുകൾ അയച്ചാൽ പത്തെണ്ണം പോലും ലക്ഷ്യത്തിലെത്താത്ത സാങ്കേതിക വിദ്യയുമായാണ് അമേരിക്ക റഷ്യയെ വെല്ലുവിളിക്കുന്നത്. എന്നാൽ റഷ്യയുടെ പ്രതിരോധ കവചങ്ങൾ ആകാശത്ത് തീർക്കുന്ന അദൃശ്യമായ ചങ്ങലക്കെട്ടുകൾ ഭേദിക്കാൻ ഈ ‘നനഞ്ഞ പടക്കങ്ങൾക്ക്’ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം…
The post അമേരിക്കൻ കരുത്തിന്റെ കള്ളക്കണക്കുകൾ പുറത്ത്, പരീക്ഷണങ്ങളിൽ പുലികൾ, യുദ്ധത്തിൽ എലികൾ..! വീരവാദങ്ങളിൽ പതറുന്ന പാശ്ചാത്യ മിസൈലുകൾ appeared first on Express Kerala.



