സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്.ഡിഎ കുടിശിക തീർത്തു നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചില്‍ നല്‍കും. അതിന് പ്രത്യേകം ഉത്തരവിറക്കും. ഡിഎ 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയിട്ടുണ്ട്.ഡിഎ കുടിശ്ശിക പൂർണ്ണമായും നല്‍കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നായിരുന്നു പ്രഖ്യാപനം.


