
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോഴും തന്റെ മുൻ നിലപാടിൽ ഉറച്ചുനിന്ന് മന്ത്രി കെ.എം. ഷാജി. പിഎം ശ്രീ പദ്ധതി അറബിക്കടലിൽ അല്ല, അതിനപ്പുറം ഏതെങ്കിലും അഴുക്കുചാൽ ഉണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.(KM Shaji Reiterates Strong Stance Against PM SHRI Scheme In Kerala)
പദ്ധതിയുമായി ബന്ധപ്പെട്ട് താൻ മുൻപ് പറഞ്ഞ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭരണപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ ഒരാൾക്ക് മാത്രമായി ഒരു കാര്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പറഞ്ഞ കാര്യങ്ങളിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും കെ.എം. ഷാജി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലും ഭരണതലത്തിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് കെ.എം. ഷാജിയുടെ പരാമർശം വീണ്ടും ചർച്ചയാകുന്നത്.
Story Summary
Minister KM Shaji reiterated his strong stance against the PM SHRI scheme, stating that it should be thrown into a drain. While acknowledging the limitations of government responsibility, he asserted that he stands firm on his previous political statements regarding the project.




