ഇറാനെ തകർക്കുമോ ട്രംപിന്റെ പുതിയ ഉപരോധം? യുദ്ധം അവസാനിക്കുമോ, അതോ തുടങ്ങുന്നത് വലിയ സാമ്പത്തിക പോരാട്ടമോ?

ഇറാനെ തകർക്കുമോ ട്രംപിന്റെ പുതിയ ഉപരോധം? യുദ്ധം അവസാനിക്കുമോ, അതോ തുടങ്ങുന്നത് വലിയ സാമ്പത്തിക പോരാട്ടമോ?

റാൻ തകരുമോ, ട്രംപ് ഒടുവിൽ യുദ്ധം അവസാനിപ്പിക്കുമോ? അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉപരോധങ്ങൾക്കിടെ ഉയരുന്ന പ്രധാന ചോദ്യങ്ങളാണിത്. ഇറാനെ സാമ്പത്തികമായി കൂടുതൽ സമ്മർദത്തിലാക്കാൻ അമേരിക്ക നീക്കം ശക്തമാക്കിയെങ്കിലും, ഇതോടെ ഇറാൻ കീഴടങ്ങുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമില്ല. അമേരിക്കയെ അപേക്ഷിച്ച് ഇറാന്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ദുർബലമായിരിക്കാം. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ സാമ്പത്തിക സമ്മർദം മാത്രം കൊണ്ട് ഇറാനെ പൂർണമായി കീഴടക്കാനാകുമോ എന്നത് വലിയ ചോദ്യമായി തുടരുകയാണ്.

1979ലെ അമേരിക്കൻ ബന്ദി പ്രതിസന്ധിക്ക് പിന്നാലെയാണ് ഇറാനെതിരായ അമേരിക്കൻ സാമ്പത്തിക സമ്മർദം ശക്തമായത്. അന്ന് പ്രസിഡന്റ് ജിമ്മി കാർട്ടർ ഏകദേശം 12 ബില്യൺ ഡോളർ മൂല്യമുള്ള ഇറാനിയൻ ആസ്തികൾ മരവിപ്പിച്ചു. പിന്നീട് 1980കളിൽ വ്യാപാര നിയന്ത്രണങ്ങൾ ശക്തമാക്കി. ഇറാന്റെ ബാങ്കുകൾ, എണ്ണമേഖല, സൈനിക മേഖല, ആണവ പദ്ധതികൾ എന്നിവ ലക്ഷ്യമിട്ടും ഉപരോധങ്ങൾ തുടർന്നു. 2015ലെ ആണവകരാറിന് മുമ്പ് അമേരിക്ക, യൂറോപ്പ്, രാജ്യാന്തര സമൂഹം എന്നിവയുടെ ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തമായി ബാധിക്കുകയും എണ്ണ കയറ്റുമതി കുറയ്ക്കുകയും ബാങ്കിങ് സംവിധാനത്തെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സമ്മർദമാണ് ഇറാനെ ചർച്ചാ മേശയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. എന്നാൽ 2018ൽ അമേരിക്ക ആണവകരാറിൽ നിന്ന് പിന്മാറി കൂടുതൽ സമ്മർദം ചെലുത്തിയപ്പോഴും ഇറാൻ പൂർണമായി വഴങ്ങിയില്ല. വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായെങ്കിലും ഭരണകൂടം നിലനിന്നു.

ALSO READ;അയാം ദി സോറി അളിയാ, സോറി..! ‘വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ വേണ്ടെന്ന് ഇന്ത്യ, പക്ഷേ ട്രംപ് അത് മറന്നു’-വെളിപ്പെടുത്തൽ

ഇപ്പോഴത്തെ സാഹചര്യത്തിലും ഇറാൻ പൂർണമായി ഒറ്റപ്പെട്ടിട്ടില്ലെന്നതാണ് അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി. ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ചൈന. കടുത്ത അമേരിക്കൻ സമ്മർദങ്ങൾക്കിടയിലും ചൈന ഇറാനിയൻ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാന്റെ സഖ്യകക്ഷിയാണ്. അമേരിക്കയുടെ സമ്മർദനയത്തെ ചോദ്യം ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണവും വർധിക്കുകയാണ്. അതിനാൽ പുതിയ ഉപരോധങ്ങൾ ഇറാനെ സാമ്പത്തികമായി വേദനിപ്പിക്കുമെന്നതിൽ സംശയമില്ലെങ്കിലും, സാമ്പത്തിക പ്രതിസന്ധി സ്വാഭാവികമായി രാഷ്ട്രീയ കീഴടങ്ങലിലേക്ക് നയിക്കുമെന്നുറപ്പില്ലെന്നാണ് കഴിഞ്ഞകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.

ഇതോടെ ഇറാനെതിരായ പോരാട്ടം ഇറാനും അമേരിക്കയും തമ്മിലുള്ള ഒരു തർക്കത്തിൽ മാത്രം ഒതുങ്ങുന്നില്ല. ലോകക്രമത്തിന്റെ നിയമങ്ങൾ ആരാണ് നിർണയിക്കുക എന്നതിലേക്കാണ് പോരാട്ടം നീളുന്നത്. ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നിലപാടുകൾ അമേരിക്കൻ തന്ത്രത്തിന് വെല്ലുവിളിയാകുമ്പോൾ, ട്രംപിന്റെ പുതിയ ഉപരോധങ്ങൾ ഇറാനെ എത്രത്തോളം സമ്മർദത്തിലാക്കും എന്നതും അതിന് മറുപടിയായി പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ സാമ്പത്തിക സമ്മർദം മാത്രം കൊണ്ട് ഇറാനെ പൂർണമായി കീഴടക്കാനാകുമോ എന്നത് വലിയ ചോദ്യമായി തുടരുകയാണ്. എങ്ങനെ നീങ്ങും എന്നതുമാണ് ഇനി നിർണായകം. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കമാണോ, അതോ കൂടുതൽ വലിയ സാമ്പത്തിക പോരാട്ടത്തിന് തുടക്കമാണോ ട്രംപിന്റെ നടപടി എന്നതിന്റെ ഉത്തരം വരും ദിവസങ്ങളിലായിരിക്കും വ്യക്തമാകുക.

See also  ‘തൂഫാൻ’ ആഞ്ഞുവീശി..! മയക്കുമരുന്നിന് പിന്നാലെ മദ്യത്തിലേക്കോ? ഓണക്കാലത്ത് ബെവ്കോയിൽ റെക്കോർഡ് വിൽപ്പന

The post ഇറാനെ തകർക്കുമോ ട്രംപിന്റെ പുതിയ ഉപരോധം? യുദ്ധം അവസാനിക്കുമോ, അതോ തുടങ്ങുന്നത് വലിയ സാമ്പത്തിക പോരാട്ടമോ? appeared first on Express Kerala.

Spread the love
Scroll to Top