loader image

ആറാട്ടുപുഴ പൂരം പ്രശ്നോത്തരി : ശ്രീഹരി ഒന്നാം സ്ഥാനത്ത്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിൻ്റെ ഭാഗമായി ഒറ്റഘട്ടമായി നടത്തിയ ആറാട്ടുപുഴ പൂരം പ്രശ്നോത്തരിയിൽ ഊരകം ചേന്ദനാത്ത് വീട്ടിൽ രാജേഷിൻ്റെയും ശരണ്യയുടെയും മകൻ ശ്രീഹരി മികച്ച പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്തിനർഹനായി.

വരവൂർ കോർമത്ത് വീട്ടിൽ മണികണ്ഠൻ്റെയും അജിതയുടെയും മകൾ നിധുല രണ്ടാം സ്ഥാനവും ചെങ്ങാലൂർ പാറക്കര മനയിൽ ശങ്കരനാരായണൻ്റെയും ദേവിയുടെയും മകൻ ആദിദേവ് ശങ്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തിപത്രവും ഉപഹാരവും ക്യാഷ് അവാർഡും ആറാട്ടുപുഴ പൂരം കൊടിയേറ്റം ദിവസമായ മാർച്ച് 24ന് വൈകുന്നേരം ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് സമ്മാനിക്കും.

ഇന്റർനാഷണൽ ക്വിസർ ആന്റ് ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്ത് ആണ് പ്രശ്നോത്തരി നയിച്ചത്.

1443 വർഷത്തെ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ അനുഷ്ഠാനങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ചരിത്രവും ക്ഷേത്രവിവരങ്ങളും ഉൾക്കൊള്ളുന്ന വിശദവിവരങ്ങൾ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്ന് കൊടുക്കുകയെന്നതാണ് ആറാട്ടുപുഴ പൂരം പ്രശ്നോത്തരിയിലൂടെ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ലക്ഷ്യമിടുന്നത്.

തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ മാർഗ്ഗദർശിയുമായിരുന്ന പരേതനായ കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർത്ഥം ആറാട്ടുപുഴ ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു
പൂരം പ്രശ്നോത്തരി.

See also  ഗുരുവായൂര്‍ ക്ഷേത്രം ഉത്സവത്തിന് കൊടിയേറി; പൂയം നക്ഷത്രത്തില്‍ സ്വര്‍ണധ്വജം ഉയർന്നു- Guruvayoor

വിനോദ് കണ്ടെംകാവിൽ രചിച്ച ‘തൃശ്ശൂർ പൂരം’ എന്ന പുസ്തകം പ്രശ്നോത്തരിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സമ്മാനിച്ചു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close