ലേ ലാഡാക്കിലെ കൈലാസ പർവ്വത താഴ്‌വരകളിൽ കൊടുംതണുപ്പിൽ ഐസുകട്ടയായി മാറിയ പ്രതലത്തിലാണ് ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി ഏട്ടാമത്തെ മീഡിയമായ ഐസുകട്ടയിലെ പെയിന്റിംഗ് ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടു 70 അടി വലുപ്പത്തിൽ പൂർത്തീകരിച്ചത്.
ലഡാക് ലേ യിലെ പൊലീസിന്റെ പ്രത്യേക അനുമതിയോടും ആർമി ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ലോകത്തിലെ ആദ്യത്തെ കളർഫുള്ളായ ഏറ്റവും വലിയ ചിത്രം തീർക്കാനായത്.
ഫെബ്രുവരി 9 ന് ആണ് പുതിയ ദൗത്യവുമായി ഡാവിഞ്ചി സുരേഷും സംഘവും ലഡാക്കിലെത്തിയത്.
കൈലാസം ഗ്ലോബൽ ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ വിശ്വനാഥൻ, ക്യാമറമേൻ സിംബാദ്, സുരേഷിന്റെ മകൻ ഇന്ദ്രജിത് ഡാവിഞ്ചി എന്നിവരാണ് ലാഡക്ക് ലേയിലേ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്
നിരവധി പരീക്ഷണങ്ങൾകൊടുവിൽ എമൽഷൻ സ്റ്റയിനറുകൾ കൾ ഉപയോഗിച്ച് മൈനസ് 12 ഡിഗ്രി തണുത്ത കാലവസ്ഥയിൽ ഐസുകട്ടയായി ഉറച്ചു കിടക്കുന്ന പ്രതലത്തിൽ ആറ് മണിക്കൂർ കൊണ്ട് 70 അടി വലുപ്പത്തിൽ ചിത്രം വരച്ചെടുത്തത്.

