
കേരളം ഉൾപ്പെടെയുള്ള അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾക്കായി രാജ്യം ഒരുങ്ങുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ മാസത്തിൽ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് വോട്ടെടുപ്പ് തീയതികളിൽ മാറ്റമുണ്ടാകാം. ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. നിലവിലെ നിയമസഭകളുടെ കാലാവധി മെയ്, ജൂൺ മാസങ്ങളിലായി അവസാനിക്കാനിരിക്കെ, അതിനു മുൻപായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.
The post കേരളം വീണ്ടും പോളിംഗ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് പകുതിയോടെ പുറത്തിറങ്ങും appeared first on Express Kerala.


