
തിരുവനന്തപുരം: പേരിടൽ മത്സരത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡി ഈ മാസം 21-ന് വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം പൂർത്തിയാക്കിയ ബ്രാൻഡിയുടെ പേര് സർപ്രൈസായി നിലനിർത്തിയിരിക്കുകയാണ്. നിലവിൽ ‘ജവാൻ’ റം മാത്രം ഉത്പാദിപ്പിക്കുന്ന സർക്കാരിന്റെ രണ്ടാം മദ്യ ബ്രാൻഡി ആയിരിക്കും ഇത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ബ്രാൻഡി ലഭ്യമാക്കുകയാണ് ലക്ഷ്യം.
നേരത്തെ ബ്രാൻഡിക്ക് പേര് നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുകയും വിജയിക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്ത ബെവ്കോയുടെ നടപടി വലിയ നിയമക്കുരുക്കിലായിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പേര് പ്രഖ്യാപിക്കുന്നത് തടഞ്ഞു. ഇതോടെ അത്തരമൊരു മത്സരം നടത്തിയിട്ടില്ലെന്ന വിചിത്രമായ സത്യവാങ്മൂലമാണ് ബെവ്കോ കോടതിയിൽ സമർപ്പിച്ചത്. കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഏത് പേരാകും കുപ്പിയിൽ പതിപ്പിക്കുക എന്നത് ഇപ്പോഴും നിഗൂഢമാണ്.
Also Read: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും
മറ്റൊരു പ്രധാന തീരുമാനത്തിൽ, സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം സർക്കാർ ഏകീകരിച്ചു. ഇനി മുതൽ എല്ലാ ബാറുകളും രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കും. നിലവിൽ ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം എല്ലാ ബാറുകൾക്കും ബാധകമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
The post പേര് ‘സർപ്രൈസ്’; വിവാദങ്ങൾക്കൊടുവിൽ സർക്കാർ ബ്രാൻഡി 21-ന് വിപണിയിലേക്ക് appeared first on Express Kerala.


