
ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘കാട്ടാളന്റെ’ ചിത്രീകരണം പൂർത്തിയായി. തായ്ലാൻഡ്, ഇടുക്കി, തേനി, പൂനൈ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായി 140 ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമാണ് ചെന്നൈയിൽ സമാപിച്ചത്. ഷെരീഫ് മുഹമ്മദാണ് ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
കാടിനോടും മൃഗങ്ങളോടും സാഹസികമായി പോരാടുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പെപ്പെയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി താരങ്ങളും അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്. കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
Also Read: ‘ടോക്സിക്കി’ൽ സുദേവ് നായർ ‘കർമാടി’യാകുന്നു; യഷ് ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ലോകപ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെംബ കൊച്ചടക്കിയും, സംഗീത സംവിധായകൻ അജനീഷ് ലോകനാഥുമാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലെ പ്രധാനികൾ. ഉണ്ണി ആർ. സംഭാഷണവും രണദേവ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ചിത്രം മെയ് മാസത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
The post 40 ദിവസത്തെ പോരാട്ടം, പെപ്പെയുടെ ‘കാട്ടാളൻ’ പാക്കപ്പായി; മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്! appeared first on Express Kerala.



