loader image
അന്റാർട്ടിക്കയിലെ ‘രക്തവെള്ളച്ചാട്ടം’! നൂറ്റാണ്ട് പഴക്കമുള്ള നിഗൂഢതയ്ക്ക് പിന്നിലെ ശാസ്ത്രം പുറത്ത്

അന്റാർട്ടിക്കയിലെ ‘രക്തവെള്ളച്ചാട്ടം’! നൂറ്റാണ്ട് പഴക്കമുള്ള നിഗൂഢതയ്ക്ക് പിന്നിലെ ശാസ്ത്രം പുറത്ത്

ന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ നിന്ന് രക്തം ഒഴുകുന്നതുപോലെ ദൃശ്യമാകുന്ന ‘ബ്ലഡ് ഫാൾസ്’ എന്ന പ്രതിഭാസത്തിന്റെ രഹസ്യം ഗവേഷകർ കണ്ടെത്തി. 1911-ൽ ഓസ്‌ട്രേലിയൻ ഭൗമശാസ്ത്രജ്ഞനായ തോമസ് ഗ്രിഫിത്ത് ടെയ്‌ലർ കണ്ടെത്തിയ ഈ ചുവന്ന വെള്ളച്ചാട്ടം ദശകങ്ങളായി ശാസ്ത്രലോകത്തിന് ഒരു ചോദ്യചിഹ്നമായിരുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങളായി ഹിമാനികൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന, ഇരുമ്പിന്റെ അംശം അതിമധികമുള്ള ഉപ്പുവെള്ളമാണ് ഈ അത്ഭുതക്കാഴ്ചയ്ക്ക് പിന്നിലെന്ന് ലൂയിസിയാന സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കുന്നു.

ഹിമാനികൾക്കടിയിലെ കഠിനമായ മർദം കാരണം പുറത്തേക്കുവരുന്ന ഈ ഇരുമ്പുവെള്ളം അന്തരീക്ഷത്തിലെ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ചുവപ്പ് നിറം കൈവരുന്നത്. ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഉണ്ടാകുന്ന ഓക്സീകരണത്തിന് സമാനമായ പ്രക്രിയയാണിവിടെ നടക്കുന്നത്. അതിശൈത്യത്തിലും ഈ വെള്ളം ഉറഞ്ഞുപോകാത്തതിന് കാരണം ഇതിലെ അമിതമായ ലവണാംശമാണ്. പ്രകൃതിയിലെ ഈ രാസപ്രവർത്തനമാണ് മഞ്ഞിൻ പാളികൾക്കിടയിലൂടെ ചോരയൊഴുകുന്നതുപോലെയുള്ള വിസ്മയകരമായ കാഴ്ച നമുക്ക് സമ്മാനിക്കുന്നത്.

The post അന്റാർട്ടിക്കയിലെ ‘രക്തവെള്ളച്ചാട്ടം’! നൂറ്റാണ്ട് പഴക്കമുള്ള നിഗൂഢതയ്ക്ക് പിന്നിലെ ശാസ്ത്രം പുറത്ത് appeared first on Express Kerala.

Spread the love
See also  മായം ചേർത്താൽ മെഷീൻ പിടിക്കും! തിരുപ്പതിയിൽ 25 കോടിയുടെ അത്യാധുനിക ലാബ്

New Report

Close