
ഗുവാഹത്തി: അസമിലെ സിൽച്ചാറിൽ കാമുകനൊപ്പം യാത്ര ചെയ്യുകയായിരുന്ന 28-കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ആക്രമണത്തിന് ശേഷം യുവതിയുടെ പക്കൽ നിന്നും പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ സിൽച്ചാർ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിൽച്ചാർ പട്ടണത്തിന് സമീപമുള്ള ബൈപാസ് റോഡിലൂടെ കാമുകനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു യുവതി. ഈ സമയം മഹീന്ദ്ര ഥാറിലെത്തിയ സംഘം ഇവരെ തടഞ്ഞുനിർത്തുകയും ആക്രമിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തി 10,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
Also Read: ജോലി വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റ്; ഭോപ്പാലിൽ സഹോദരിമാരടക്കം മൂന്ന് പേർ പിടിയിൽ
യുവതി തിരിച്ചറിഞ്ഞ രണ്ട് പ്രതികളെ ഞായറാഴ്ചയോടെ പൊലീസ് പിടികൂടി. സിൽച്ചാർ ആശ്രാം റോഡ് സ്വദേശികളായ നിലോത്പാൽ ദാസ് (25), സുബോൽ ദാസ് (27) എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ള അഞ്ച് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി സിൽച്ചാർ സദർ പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
The post അസമിൽ കാമുകന് മുന്നിൽ വെച്ച് യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ പിടിയിൽ appeared first on Express Kerala.



