
മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന് ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായ പൊന്നാനിയിൽ ഇത്തവണ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജിനെ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയേറുന്നു. വിജയസാധ്യതയ്ക്ക് പ്രമുഖ നേതാക്കളെ തന്നെ അണിനിരത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നയമാണ് സ്വരാജിനെ ഇവിടേക്ക് എത്തിക്കുന്നത്. നേരത്തെ പി.ബി. അംഗം എ. വിജയരാഘവന്റെ പേരും ചർച്ചകളിൽ വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രിക്ക് പുറമെ മറ്റൊരു പി.ബി. അംഗം കൂടി മത്സരരംഗത്തിറങ്ങാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് സ്വരാജിന് മുൻഗണന നൽകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ യു.ഡി.എഫ് വൻ തരംഗം സൃഷ്ടിച്ചപ്പോഴും പൊന്നാനി മണ്ഡലത്തിൽ അവർക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നില്ല എന്നത് സി.പി.എമ്മിന് ആത്മവിശ്വാസം നൽകുന്നു. 2001-ൽ എം.പി. ഗംഗാധരൻ വിജയിച്ചതിന് ശേഷം യു.ഡി.എഫിന് ഈ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. നിലവിലെ എം.എൽ.എ പി. നന്ദകുമാർ കഴിഞ്ഞ തവണ പതിനേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. സ്വരാജ് എത്തുന്നില്ലെങ്കിൽ നന്ദകുമാറിന് തന്നെ ഒരവസരം കൂടി നൽകുകയോ, അല്ലെങ്കിൽ പാർട്ടി അണികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള പ്രാദേശിക നേതാവ് ടി.എം. സിദ്ദിഖിനെ പരിഗണിക്കുകയോ ചെയ്തേക്കാം.
Also Read:
അതേസമയം എം. സ്വരാജ് സ്ഥാനാർത്ഥിയായി വന്നാൽ അദ്ദേഹത്തെ എന്തുവിലകൊടുത്തും തടയാനുള്ള നീക്കം ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. യു.ഡി.എഫ് ക്യാമ്പിലാകട്ടെ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. നൗഷാദ് അലി ഇതിനകം തന്നെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്. പി.ടി. അജയ് മോഹൻ, സിദ്ദിഖ് പന്താവൂർ എന്നിവരും കോൺഗ്രസിന്റെ സാധ്യത പട്ടികയിലുണ്ട്.
The post പൊന്നാനി പിടിക്കാൻ സി.പി.എം; എം. സ്വരാജ് വീണ്ടും മത്സരരംഗത്തേക്ക്? appeared first on Express Kerala.



