loader image
സച്ചിനോട് ചെയ്തത് തെറ്റ്; 22 വർഷത്തിന് ശേഷം കുറ്റസമ്മതവുമായി സ്റ്റീവ് ബക്നർ

സച്ചിനോട് ചെയ്തത് തെറ്റ്; 22 വർഷത്തിന് ശേഷം കുറ്റസമ്മതവുമായി സ്റ്റീവ് ബക്നർ

ച്ചിൻ തെൻഡുൽക്കറെ പുറത്താക്കിയ വിവാദ തീരുമാനത്തിൽ 22 വർഷത്തിനുശേഷം കുറ്റസമ്മതവും ഖേദപ്രകടനവും നടത്തി വിഖ്യാത അംപയർ സ്റ്റീവ് ബക്നർ. 2003-ൽ ബ്രിസ്ബേനിലെ ഗാബയിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിലെ ആ എൽബിഡബ്ല്യു വിധി വലിയ പിഴവായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അംപയേഴ്സ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് 79-കാരനായ ബക്നറുടെ ഈ വെളിപ്പെടുത്തൽ.

2003-ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ജെയ്‌സൺ ഗില്ലസ്‌പിയുടെ പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച സച്ചിന്റെ പാഡിന്റെ മുകൾഭാഗത്താണ് തട്ടിയത്. ഓസ്‌ട്രേലിയൻ താരങ്ങളുടെ അപ്പീലിൽ ബക്നർ ഔട്ട് വിളിച്ചെങ്കിലും, പന്ത് സ്റ്റംപിന് മുകളിലൂടെ പോകുന്നതാണെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. അന്ന് കമന്റേറ്ററായിരുന്ന ടോണി ഗ്രേഗ് ഈ വിധിയെ ‘ഭയാനകമായ തീരുമാനം’ എന്നാണ് വിശേഷിപ്പിച്ചത്.

Also Read: ടി20യിലെ ‘ടെസ്റ്റ് കളി’; ബാബർ അസം പാക്കിസ്ഥാന് ബാധ്യതയാകുന്നോ? റെക്കോർഡുകളിൽ നാണക്കേട്!

തന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു അതെന്നും ഇന്നും ആളുകൾ അതിനെക്കുറിച്ച് ചോദിക്കാറുണ്ടെന്നും ബക്നർ പറഞ്ഞു. ജീവിതത്തിൽ തെറ്റുകൾ സ്വാഭാവികമാണെന്നും ആ പിഴവ് താൻ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2005-ൽ ഈഡൻ ഗാർഡൻസിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ സച്ചിനെ തെറ്റായി ‘കോട്ട് ബിഹൈൻഡ്’ വിളിച്ച കാര്യവും ബക്നർ പരാമർശിച്ചു. അന്ന് പന്ത് ബാറ്റിൽ തട്ടിയിരുന്നില്ലെന്ന് റീപ്ലേകളിൽ തെളിഞ്ഞതാണ്. 2009-ൽ വിരമിച്ച ബക്നർ, 128 ടെസ്റ്റുകളും തുടർച്ചയായി അഞ്ച് ലോകകപ്പ് ഫൈനലുകളും നിയന്ത്രിച്ച വ്യക്തിയാണ്.

See also  അയൺഡോം ഇന്ത്യയ്ക്ക് നൽകാൻ തയാറെന്ന് ഇസ്രയേൽ; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം

The post സച്ചിനോട് ചെയ്തത് തെറ്റ്; 22 വർഷത്തിന് ശേഷം കുറ്റസമ്മതവുമായി സ്റ്റീവ് ബക്നർ appeared first on Express Kerala.

Spread the love

New Report

Close