
മന്ത്രി വീണാ ജോർജിന്റെ കഴുത്തിനേറ്റ ക്ഷതം മൂലമുള്ള വേദനയ്ക്ക് നേരിയ ആശ്വാസമുണ്ടെന്ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. നിലവിൽ നൽകി വരുന്ന ചികിത്സാ രീതികൾ തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. എംആർഐ സ്കാൻ റിപ്പോർട്ടുകൾ പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ നാഡീമൂലങ്ങളിൽ അമർന്നതാണ് കടുത്ത വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും പെയിൻ പ്രോട്ടോകോൾ പ്രകാരമുള്ള മരുന്നുകൾ നൽകി വരികയാണെന്നും അധികൃതർ അറിയിച്ചു.
ഉയർന്ന രക്തസമ്മർദ്ദം മരുന്നുകളിലൂടെ നിയന്ത്രണവിധേയമാക്കി വരികയാണ്. കടുത്ത വേദനയും ശാരീരിക അസ്വസ്ഥതകളും നിലനിൽക്കുന്നതിനാൽ മന്ത്രിയെ ഐസിയുവിൽ തന്നെ തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. യാത്ര ചെയ്യുന്നത് ആരോഗ്യനിലയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ നിലവിൽ ഡിസ്ചാർജ് അനുവദിക്കില്ല. അതീവ ശ്രദ്ധയോടെയുള്ള നിരന്തര നിരീക്ഷണം ആവശ്യമായതിനാലാണ് മെഡിക്കൽ കോളേജ് ഐസിയുവിൽ തന്നെ ചികിത്സ തുടരുന്നത്. വിശദമായ പരിശോധനാ ഫലങ്ങൾ ഓരോ ഘട്ടത്തിലും ബോർഡ് വിലയിരുത്തി വരികയാണ്.
The post മന്ത്രി വീണാ ജോർജിന് ആശ്വാസം; നിലവിൽ നൽകുന്ന ചികിത്സ തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ് appeared first on Express Kerala.



