
തലസ്ഥാന നഗരിയെ പിടിച്ചുലയ്ക്കുന്ന പാചകവാതക ക്ഷാമവും കുടിവെള്ള പ്രതിസന്ധിയും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നഗരത്തിലെ പ്രമുഖ എൻജിനീയറിങ് കോളേജായ സിഇടി, ഹോസ്റ്റലുകളിൽ ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യം വന്നതോടെ കോളേജ് താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചു.
വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം ഈ മാസം 19-ാം തീയതി വരെയാണ് അവധി നൽകിയിരിക്കുന്നത്. കോളേജ് ഹോസ്റ്റലിലെ പാചകവാതകം തീർന്നതും, പൈപ്പ് ലൈൻ ചോർച്ചയെത്തുടർന്ന് നഗരത്തിലെ പ്രധാന വാർഡുകളിൽ നാല് ദിവസമായി കുടിവെള്ളം മുടങ്ങിയതുമാണ് സാഹചര്യം വഷളാക്കിയത്. കോളേജ് അടച്ചതോടെ പരീക്ഷകളും പ്രോജക്ട് പ്രസന്റേഷനുകളും മാറ്റിവെച്ചിട്ടുണ്ട്.
Also Read:‘മഠാധിപതി സ്ഥാനത്തിന് സച്ചിദാനന്ദൻ യോഗ്യനല്ല, പമ്പര വിഡ്ഢി’; വിമർശനവുമായി വെള്ളാപ്പള്ളി
സമാനമായ രീതിയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ കാന്റീൻ പ്രവർത്തനവും പാചകവാതക ലഭ്യതയില്ലാത്തതിനാൽ നിലച്ചു. രണ്ട് ദിവസമായി കാന്റീൻ അടഞ്ഞുകിടക്കുന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലാണ്. കുഞ്ഞുങ്ങൾക്ക് നൽകാൻ ചൂടുവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് പരാതി ഉയരുന്നുണ്ട്.
The post ഗ്യാസില്ല, വെള്ളവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു appeared first on Express Kerala.




