ഇറാന്റെ ഭീഷണിക്ക് പുല്ലുവില; പ്രതിരോധ സഹകരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സെലെൻസ്‌കി

ഇറാന്റെ ഭീഷണിക്ക് പുല്ലുവില; പ്രതിരോധ സഹകരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സെലെൻസ്‌കി

സ്രയേലിനും ഗൾഫ് രാജ്യങ്ങൾക്കും ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിലൂടെ യുക്രയ്ൻ ഇറാന്റെ ‘നിയമപരമായ ലക്ഷ്യമായി’ മാറിയെന്നും ആക്രമണം നേരിടേണ്ടി വരുമെന്നുമുള്ള ഇറാനിയൻ പാർലമെന്റ് സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസിയുടെ പ്രസ്താവനയെ വൊളോഡിമിർ സെലെൻസ്‌കി തള്ളി. ഇത്തരം ഭീഷണികൾ തനിക്ക് പുതിയ കാര്യമല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് വർഷമായി സമാനമായ വാക്കുകൾ കേൾക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ഗൾഫ് രാജ്യങ്ങളിലേക്ക് യുക്രയ്ൻ വിദഗ്ധരെ അയച്ചിരിക്കുന്നത് ആക്രമണത്തിനല്ല, മറിച്ച് ഇറാനിയൻ ഡ്രോണുകളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്ന് പരിശീലനം നൽകാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തർ, യുഎഇ, സൗദി അറേബ്യ, ജോർദാനിലെ അമേരിക്കൻ സൈനിക താവളം എന്നിവിടങ്ങളിലാണ് യുക്രയ്ൻ സംഘം നിലവിൽ സാങ്കേതിക ഉപദേശം നൽകുന്നത്. റഷ്യൻ ആക്രമണങ്ങളെ നേരിടുന്നതിൽ യുക്രയ്ൻ നേടിയ ‘ഷഹീദ്-136’ ഡ്രോൺ പ്രതിരോധ മികവാണ് ഈ രാജ്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്.

Also Read:‘ഇറാൻ ഭീഷണിയല്ല, യുദ്ധം ഇസ്രയേൽ സമ്മർദ്ദത്താൽ’! അമേരിക്കയുടെ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

ഈ സഹകരണത്തിലൂടെ 35 മുതൽ 50 ബില്യൺ ഡോളർ വരെയുള്ള കരാറുകളാണ് യുക്രയ്ൻ ലക്ഷ്യമിടുന്നത്. എന്നാൽ, യുക്രയിനിന്റെ സഹായം ആവശ്യമില്ലെന്ന ഡോണൾഡ് ട്രംപിന്റെ നിലപാടും മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം യുക്രയിനിലേക്കുള്ള മിസൈൽ വിതരണം കുറയുമോ എന്ന ആശങ്കയും സെലെൻസ്‌കി പങ്കുവെച്ചു.

The post ഇറാന്റെ ഭീഷണിക്ക് പുല്ലുവില; പ്രതിരോധ സഹകരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സെലെൻസ്‌കി appeared first on Express Kerala.

Spread the love
Scroll to Top