ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് ഉൾപ്പെടുത്തി വികസിപ്പിക്കുമെന്നുള്ള പ്രഖ്യാപനം ജൂലൈ 31ന് മുമ്പുണ്ടാകുമെന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ റയിൽവേ സ്റ്റേഷൻ വികസനസമിതി ഭാരവാഹികളുടെ യോഗം സ്വാഗതം ചെയ്തു.
യാത്രക്കാർക്കേറെ പ്രയോജനകരമായ ഏറനാട്, മലബാർ, മാവേലി എന്നീ എക്സ്പ്രസ്സ് ട്രെയിനുകൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്ക് വളരെ പ്രയോജനകരവും സ്റ്റേഷൻ വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടാക്കാൻ കഴിയുന്നതുമായ രാജ്യത്തെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന വിവേക് എക്സ്പ്രസ്സ് ട്രെയിനിനും സ്റ്റോപ്പുകളനുവദിക്കാൻ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് വർഗീസ് പന്തല്ലൂക്കാരൻ, അഡ്വ. കെ.എഫ്. ജോസ്, സോമൻ ശാരദലായം, ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, മായ സുനിൽ എന്നിവർ പങ്കെടുത്തു.



