
കുവൈത്ത് സിറ്റി: കുവൈത്തിലെ ചില പ്രത്യേക വിഭാഗങ്ങളിലുള്ള പ്രവാസി താമസക്കാർക്കായി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പുതിയ സിവിൽ ഐഡി കാർഡുകൾ അനുവദിക്കാൻ കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് ഉത്തരവിട്ടു. 2025-ലെ പത്താം നമ്പർ മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.
കുവൈത്തിലെ നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹന നിയമപ്രകാരം നിക്ഷേപം നടത്തിയ വിദേശികൾക്ക് 15 വർഷം വരെ കാലാവധിയുള്ള സിവിൽ ഐഡി കാർഡുകൾ ലഭിക്കും. അതേസമയം, കുവൈത്തിൽ സ്വന്തമായി വസ്തുവകകൾ കൈവശമുള്ള പ്രവാസി താമസക്കാർക്ക് 10 വർഷം സാധുതയുള്ള സിവിൽ ഐഡി കാർഡുകളാണ് അനുവദിക്കുക.
Also Read: ഹൗസ് ഡ്രൈവർ മുതൽ എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് വഴി ശമ്പളം: വമ്പൻ മാറ്റവുമായി സൗദി
സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ പ്രവാസികൾക്കാണ് ഈ സൗകര്യം ലഭിക്കുക. കാർഡിലെ വിവരങ്ങൾ തിരുത്തുന്നതിനും ഇലക്ട്രോണിക് ചിപ്പിലെ ഡാറ്റയിൽ മാറ്റങ്ങൾ വരുത്തുന്നതിനും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറലിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കും.
പ്രവാസികൾക്ക് കൂടുതൽ സ്ഥിരതയും സൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം, രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം.
The post കുവൈത്തിന്റെ പുതിയ സിവിൽ ഐഡി നിയമം; നിക്ഷേപകർക്കും വസ്തു ഉടമകൾക്കും ദീർഘകാല സാധുത appeared first on Express Kerala.



