loader image

​കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റ കേസിൽ രണ്ടു പ്രതികൾ പിടിയിൽ

​ഇരിങ്ങാലക്കുട : കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്നു പ്രതികളെ തടഞ്ഞുനിർത്തിയതിലുള്ള വൈരാഗ്യത്താൽ കാട്ടൂർ ആശാരിക്കുന്ന് വടക്കുമുറി വീട്ടിൽ അമൽ, കാട്ടൂർ കുന്നത്ത്പീടിക പട്ടാലി വീട്ടിൽ സൂരജ് എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികൾ പിടിയിൽ.

എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി മുരുക്കുംതറ വീട്ടിൽ അനു (36), ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് ബന്ധുവായ കിഴുപ്പുള്ളിക്കര അഴിമാവ് സ്വദേശി ഒറ്റാലി വീട്ടിൽ ജിഷ്ണു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അമലിന് വയറിനും സൂരജിന് നെഞ്ചിലുമാണ് കുത്തേറ്റത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സന്തോഷ്, കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ, ബൈജു, എസ്ഐ ബാബു ജോർജ്ജ്, ജിഎഎസ്ഐ-മാരായ സി.ജി. ധനേഷ്, ഇ.എസ്. ജീവൻ, ജിഎസ്‌സിപിഒ-മാരായ വി.എസ്. ശ്യാം, കെ.വി. വിപിൻ, സിപിഒ അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  34 ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close