loader image
ട്രംപ് അയച്ച കത്തിന് പാക്കിസ്ഥാന്റെ മറുപടി; ഗാസ സമാധാന ദൗത്യത്തിൽ അമേരിക്കയ്‌ക്കൊപ്പം ഷെഹ്ബാസ് ഷെരീഫും

ട്രംപ് അയച്ച കത്തിന് പാക്കിസ്ഥാന്റെ മറുപടി; ഗാസ സമാധാന ദൗത്യത്തിൽ അമേരിക്കയ്‌ക്കൊപ്പം ഷെഹ്ബാസ് ഷെരീഫും

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന സമിതിയിൽ അംഗമാകാൻ പാക്കിസ്ഥാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം അവസാനം ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച ഈ സമിതിയിൽ പാക്കിസ്ഥാൻ ഉൾപ്പെടെ ഇരുപതിലധികം രാജ്യങ്ങൾ ഇതിനോടകം സഹകരിക്കാൻ സമ്മതിച്ചിട്ടുണ്ട്.

യുഎൻ സുരക്ഷാ സമിതിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ഗാസയിലെ സംഘർഷങ്ങൾ പരിഹരിക്കാനാണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്. ഗാസയിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പിലാക്കുക, ദുരിതമനുഭവിക്കുന്നവർക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുക, യുദ്ധത്തിൽ തകർന്ന മേഖലകളുടെ പുനർനിർമ്മാണം എന്നിവയ്ക്ക് ട്രംപിന്റെ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പാക്കിസ്ഥാൻ പ്രത്യാശിക്കുന്നു.

Also Read: ഒപ്പം ചേരാൻ ‘റഷ്യ’ തയ്യാറാണെന്ന് ട്രംപ്, അമേരിക്കൻ തിരക്കഥയെ വെട്ടി പുടിൻ! ഗാസയിൽ അമേരിക്ക വിരിച്ച വലയിൽ വീഴുമോ ലോക നേതാവ്?

പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ഡോണാൾഡ് ട്രംപ് അയച്ച കത്തിന് മറുപടിയായാണ് പാക്കിസ്ഥാൻ ഈ സുപ്രധാന തീരുമാനമെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചില രാജ്യങ്ങൾ ഈ നീക്കത്തിൽ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും, ട്രംപിന്റെ സമാധാന പദ്ധതിക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ അവകാശവാദം.

See also  ആനയെ വീഴ്ത്തുന്ന ഉറുമ്പുകൾ

The post ട്രംപ് അയച്ച കത്തിന് പാക്കിസ്ഥാന്റെ മറുപടി; ഗാസ സമാധാന ദൗത്യത്തിൽ അമേരിക്കയ്‌ക്കൊപ്പം ഷെഹ്ബാസ് ഷെരീഫും appeared first on Express Kerala.

Spread the love

New Report

Close