
മലപ്പുറം: ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞ് പോലീസിനെ വെല്ലുവിളിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്ന ഇയാൾ സ്റ്റേഷനിലെത്തി പോലീസുകാരെ അസഭ്യം പറയുകയായിരുന്നു.
വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും വണ്ടൂർ സ്റ്റേഷനിലെത്തി ഒപ്പിടണമായിരുന്നു. തനിക്ക് ഒപ്പിടാൻ വരാൻ കഴിയില്ലെന്ന് വിഷ്ണു പോലീസിനെ ഫോണിലൂടെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തണമെന്ന് പോലീസ് കർശനമായി പറഞ്ഞതോടെ ഇയാൾ അസഭ്യവർഷം തുടങ്ങി. ഫോൺ വിളിച്ചതിന് പിന്നാലെ പുലർച്ചയോടെ മദ്യലഹരിയിൽ ഇയാൾ നേരിട്ട് വണ്ടൂർ പോലീസ് സ്റ്റേഷനിലെത്തി. അവിടെയുണ്ടായിരുന്ന പോലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്ത ശേഷം കടന്നുകളഞ്ഞു.
Also Read: യൂണിഫോമിലെത്തിയ ‘കള്ളന്മാർ’; ബെംഗളൂരുവിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും കവർന്നു
പ്രതിയെ വൈകുന്നേരത്തോടെ പോലീസ് പിടികൂടി. വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.
The post ‘ഒപ്പിടാൻ സൗകര്യമില്ല’! പോലീസിനെ വെല്ലുവിളിച്ച് ഫോൺ കോൾ, സ്റ്റേഷനിലെത്തി അഭ്യാസം; യുവാവ് പിടിയിൽ appeared first on Express Kerala.


