ഡൽഹി: ഡൽഹിയിലെ അധോലോക സംഘങ്ങളുടെ പ്രധാന കണ്ണിയായ ‘മാഡം സെഹർ’ എന്ന ഖുസ്നുമ അൻസാരിയെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. ലോറൻസ് ബിഷ്ണോയ് സംഘത്തിന് വേണ്ടിയും ഹാഷിം ബാബ ഗ്യാങ്ങിന് വേണ്ടിയും പ്രവർത്തിച്ചിരുന്ന ഇവർ ക്രിമിനൽ ശൃംഖലയിലെ നിർണ്ണായക വ്യക്തിത്വമാണെന്ന് പൊലീസ് വെളിപ്പെടുത്തി.
വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു സാധാരണ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു നേഹ എന്നറിയപ്പെട്ടിരുന്ന ഖുസ്നുമ അൻസാരി. എന്നാൽ ഈ പാർലർ ക്രിമിനൽ പ്രവർത്തനങ്ങൾക്കുള്ള മറയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. രാത്രികാലങ്ങളിൽ അധോലോക സംഘങ്ങൾക്കുള്ള ആയുധങ്ങളും ലഹരിമരുന്നും എത്തിക്കുന്നതിനുള്ള ലോജിസ്റ്റിക്‌സ് നിയന്ത്രിച്ചിരുന്നത് ഇവരായിരുന്നു. ബിഷ്ണോയ് സംഘത്തിന് ആയുധങ്ങൾ എത്തിക്കുന്ന ബോബി കബൂത്തറുമായി ചേർന്ന് വൻ തോതിലുള്ള ലഹരിക്കടത്താണ് ഇവർ നടത്തിയിരുന്നത്. ലഹരിക്കടത്തിലെ പ്രധാനിയായതിനാലാണ് ഇവർ ക്രിമിനൽ ലോകത്ത് മാഡം സെഹർ എന്ന് അറിയപ്പെട്ടിരുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്.
The post പകൽ പാർലർ ഉടമ, രാത്രിയിൽ ‘മാഡം സെഹർ’; ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ വനിതാ ഡോൺ പിടിയിൽ appeared first on Express Kerala.


