loader image
മലയാളത്തിന്റെ സ്വന്തം കെപിഎസി ലളിത; മലയാളത്തിന്റെ പ്രിയനടി വിടപറഞ്ഞിട്ട് നാല് വർഷം

മലയാളത്തിന്റെ സ്വന്തം കെപിഎസി ലളിത; മലയാളത്തിന്റെ പ്രിയനടി വിടപറഞ്ഞിട്ട് നാല് വർഷം

ലയാള സിനിമയുടെ വെള്ളിത്തിരയിൽ സ്വാഭാവിക അഭിനയത്തിന്റെ പെരുന്തച്ചനായിരുന്ന കെപിഎസി ലളിത വിടപറഞ്ഞിട്ട് ഇന്ന് നാല് വർഷം തികയുന്നു. പകരക്കാരില്ലാത്ത അഭിനയശൈലിയും ശബ്ദഗാംഭീര്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ ഈ മഹാനടി, തന്റെ അസാന്നിധ്യം കൊണ്ട് ഇന്നും മോളിവുഡിലെ വലിയൊരു ശൂന്യതയായി അവശേഷിക്കുന്നു.

1947-ൽ കായംകുളം രാമപുരത്ത് മഹേശ്വരിയായി ജനിച്ച അവർ, നാടകവേദികളിലെ കരുത്തുറ്റ പ്രകടനങ്ങളിലൂടെയാണ് ‘കെപിഎസി ലളിത’യായി മാറിയത്. ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ’ എന്ന വിഖ്യാത ഗാനത്തിനൊപ്പം ചുവടുവെച്ച് തുടങ്ങിയ ആ കലാജീവിതം 1969-ൽ കെ.എസ്. സേതുമാധവന്റെ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വഴിമാറി. സത്യനും പ്രേം നസീറിനും ഒപ്പം തുടങ്ങിയ യാത്ര പിന്നീട് ഭരതൻ, പത്മരാജൻ, സത്യൻ അന്തിക്കാട് തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരുടെയെല്ലാം വിശ്വസ്തയായ അഭിനേത്രിയായി അവരെ മാറ്റി.

Also Read:പൊറോട്ടയും ബീഫും ഉണ്ടെങ്കിൽ ആരെയും നിർബന്ധിക്കേണ്ടി വരില്ല; കേരള സ്റ്റോറി 2-നെ പരിഹസിച്ച് വിജി വെങ്കടേഷ്

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 600-ലേറെ ചിത്രങ്ങളിൽ അവർ വേഷമിട്ടു. ഹാസ്യമായാലും ഗൗരവമായാലും വില്ലത്തരമായാലും ലളിതയുടെ കൈകളിൽ അവ അങ്ങേയറ്റം സ്വാഭാവികമായിരുന്നു. ശബ്ദം കൊണ്ട് മാത്രം ഒരു കഥാപാത്രത്തെ അനശ്വരമാക്കാം എന്ന് ‘മതിലുകൾ’ എന്ന ചിത്രത്തിലൂടെ അവർ തെളിയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണയും സംസ്ഥാന പുരസ്‌കാരം നാല് തവണയും അവരെ തേടിയെത്തി. രൂപത്തേക്കാൾ ശബ്ദം കൊണ്ടും ഭാവം കൊണ്ടും മലയാളിയുടെ സ്വീകരണമുറികളിലെ ഒരംഗമായി മാറിയ ലളിത, മലയാള സിനിമയുള്ള കാലത്തോളം ഓർമ്മകളിൽ മരണമില്ലാതെ ജീവിക്കും.

See also  പ്രതിവർഷം 7.56 ലക്ഷം രൂപ വരെ ശമ്പളം; സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം

The post മലയാളത്തിന്റെ സ്വന്തം കെപിഎസി ലളിത; മലയാളത്തിന്റെ പ്രിയനടി വിടപറഞ്ഞിട്ട് നാല് വർഷം appeared first on Express Kerala.

Spread the love

New Report

Close