
ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രം തനിക്ക് വലിയൊരു ദുരന്തമായിരുന്നുവെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് ബാദുഷ. വലിയ ലാഭം പ്രതീക്ഷിച്ചാണ് ഈ പ്രോജക്റ്റിനെ സമീപിച്ചതെങ്കിലും ബിസിനസ് കാര്യങ്ങളിൽ താൻ വിചാരിച്ചതുപോലെ ഒന്നും നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ മുൻപ് പുറത്തിറങ്ങിയ സിനിമകൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്നത് വോയ്‌സ് ഓഫ് സത്യനാഥന്റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ബാദുഷ ചൂണ്ടിക്കാട്ടി. വലിയ പ്രതീക്ഷയോടെയാണ് സിനിമ ചെയ്തതെങ്കിലും ലാഭം കിട്ടിയില്ലെന്ന് മാത്രമല്ല, സാമ്പത്തികമായി വലിയൊരു തിരിച്ചടിയാണ് ചിത്രം സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ജാഫർ ഇടുക്കിയുടെ ക്രൈം ത്രില്ലർ! ‘അമോസ് അലക്സാണ്ടർ’ ഒടിടിയിൽ
അതേസമയം, ദിലീപിന്റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ‘ഭ ഭ ബ’ എന്ന ചിത്രവും വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിട്ടും ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല. തിയേറ്ററിലും ഒടിടിയിലും ഒരുപോലെ വിമർശനം നേരിട്ട ചിത്രത്തിലെ ചില വിവാദ രംഗങ്ങൾ ഒടിടി റിലീസിനിടെ നീക്കം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. ദിലീപ് ചിത്രങ്ങളുടെ വിപണി മൂല്യത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ബാദുഷയുടെ ഈ പ്രസ്താവന ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.
The post വോയ്‌സ് ഓഫ് സത്യനാഥൻ വലിയൊരു ദുരന്തം; ദിലീപ് ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിർമ്മാതാവ് ബാദുഷ appeared first on Express Kerala.


