
അമേരിക്കൻ ആക്രമണ ഭീഷണി ശക്തമായ പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. തീർത്ഥാടകർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ബിസിനസ് ആവശ്യങ്ങൾക്കായി എത്തിയവർ എന്നിവർ ലഭ്യമായ വിമാന സർവീസുകളോ മറ്റ് യാത്രാ മാർഗങ്ങളോ ഉപയോഗപ്പെടുത്തി ഉടൻ മടങ്ങണമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര നീക്കം.
ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അമേരിക്കൻ ആക്രമണം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ തീരുമാനങ്ങൾക്കും താരിഫുകൾക്കും സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതും നിലവിലെ സംഘർഷാവസ്ഥയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇറാനിൽ തുടരുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് ഇന്ത്യ ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
Also Read: തേജസ് യുദ്ധവിമാനങ്ങൾ ഇനി പറക്കില്ല; അപകടങ്ങൾക്ക് പിന്നാലെ ‘ഗ്രൗണ്ട്’ ചെയ്യാൻ അടിയന്തര ഉത്തരവ്
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങൾ നടക്കുന്ന ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസി കർശന നിർദ്ദേശം നൽകി. ജനുവരിയിൽ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ആവർത്തിച്ച എംബസി, പൗരന്മാർ ഇറാനിലെ ഇന്ത്യൻ അധികൃതരുമായി നിരന്തരം ബന്ധം പുലർത്തണമെന്നും പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. എന്തെങ്കിലും സഹായം ആവശ്യമുള്ളവർക്കായി എംബസി ഹെൽപ്പ് ലൈൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
The post ഇറാൻ വിടുക! ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ അടിയന്തര നിർദ്ദേശം appeared first on Express Kerala.


