
കുവൈത്ത്: രാജ്യത്തിന് നേരെയുണ്ടായ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ രണ്ട് കുവൈത്തി സൈനികർ കൊല്ലപ്പെട്ടു. കുവൈത്ത് നാവികസേനയിലെ സർജന്റ് വലീദ് മജീദ് സുലൈമാൻ, സർജന്റ് അബ്ദുൽഅസീസ് അബ്ദുൽമൊഹ്‌സിൻ ദാഅ്ജൽ നാസർ എന്നിവരാണ് ദേശീയ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
178 മിസൈലുകൾ തകർത്തു
കുവൈത്ത് ആകാശപരിധി ലക്ഷ്യമാക്കി എത്തിയ വൻ വ്യോമാക്രമണ പരമ്പരയെ സായുധസേന വിജയകരമായി പ്രതിരോധിച്ചു. ഇതുവരെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Also Read: ഗൾഫ് യുദ്ധമുനമ്പിൽ! ദുബായിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം
27 പേർക്ക് പരിക്ക്
സൈനിക നടപടികൾ ആരംഭിച്ചതിന് ശേഷം കുവൈത്ത് സൈന്യത്തിലെ 27 പേർക്ക് പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ രണ്ട് പേർ മാത്രമാണ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. മറ്റുള്ളവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ജനങ്ങൾക്ക് ജാഗ്രതാനിർദേശം
രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും ജനറൽ സ്റ്റാഫ് ആവശ്യപ്പെട്ടു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.
സോഷ്യൽ മീഡിയ വഴി അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളോ പ്രചരിപ്പിക്കരുത്.
അടിയന്തര സാഹചര്യങ്ങളിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക.
മിസൈൽ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post മിസൈൽ-ഡ്രോൺ ആക്രമണം; കുവൈത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു appeared first on Express Kerala.



