
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് ആദ്യമായി പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ സംസാരിച്ചു. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കരുത്തുറ്റ ഒരു കേന്ദ്രസർക്കാരിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദേശ രാജ്യങ്ങളിൽ പ്രതിസന്ധികൾ ഉണ്ടായപ്പോഴെല്ലാം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച മുൻകാല അനുഭവങ്ങൾ അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി തനിക്കുള്ള അടുത്ത സൗഹൃദം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായകരമാകുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. യുദ്ധസമാനമായ സാഹചര്യങ്ങളിലും പ്രവാസികൾക്ക് ആശങ്ക വേണ്ടെന്നും ഇന്ത്യ അവരെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Also Read: എൽഡിഎഫും യുഡിഎഫും വികസനം തടഞ്ഞു; കേരളത്തിന് പുതിയ തുടക്കം വേണമെന്ന് നരേന്ദ്ര മോദി
കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനത്തിൽ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ട് ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. വിദേശത്തെ തൊഴിൽ സാഹചര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
The post “പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഗൾഫ് സംഘർഷത്തിൽ ആദ്യമായി പ്രതികരിച്ച് മോദി appeared first on Express Kerala.



