
വെഞ്ഞാറമൂട്: വാമനപുരത്ത് ഒരു വയസ്സുള്ള മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അശ്വതിയെ (34) പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന അനാവശ്യ ഭയമാണ് ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച അശ്വതിയെ പിതാവ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദമ്പതികൾക്കിടയിൽ മറ്റ് കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും തലയ്ക്കുള്ളിൽ പരിക്കേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. വെള്ളിയാഴ്ച രാവിലെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട പവിത്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മീനാങ്കലിലെ പിതാവിന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
The post കുട്ടിയെ കൊലപ്പെടുത്തിയത് ഓട്ടിസം സംശയിച്ച്; അമ്മ അറസ്റ്റിൽ appeared first on Express Kerala.



