സിബിഐ പിന്മാറുന്നില്ല; എരുമേലി കേന്ദ്രീകരിച്ച് പുതിയ അന്വേഷണ ഘട്ടം, ജെസ്‌ന കേസിൽ വഴിത്തിരിവ് ഉണ്ടാകുമോ?

സിബിഐ പിന്മാറുന്നില്ല; എരുമേലി കേന്ദ്രീകരിച്ച് പുതിയ അന്വേഷണ ഘട്ടം, ജെസ്‌ന കേസിൽ വഴിത്തിരിവ് ഉണ്ടാകുമോ?

ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനക്കേസിൽ ഏറെക്കാലമായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കിടെ സിബിഐ നടത്തുന്ന പുതിയ നീക്കം കേരളത്തിൽ വീണ്ടും വലിയ ചർച്ചയാവുകയാണ്. അന്വേഷണം അവസാനിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്ന സിബിഐ, ഇപ്പോൾ എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ പ്രത്യേക ഓഫീസ് തുറന്ന് അന്വേഷണം ഊർജിതമാക്കാൻ തീരുമാനിച്ചത് കേസിൽ എന്തെങ്കിലും പുതിയ സൂചനകൾ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയർത്തുന്നു. ആറ് മാസക്കാലം എരുമേലി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സംഘത്തിന്റെ തീരുമാനം.

2018 മാർച്ചിൽ മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് ബന്ധുവിന്റെ അടുത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ പിന്നീട് ആരും കണ്ടിട്ടില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ വിദ്യാർഥിനിയായിരുന്ന ജെസ്‌നയുടെ തിരോധാനം ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരം 2021-ലാണ് സിബിഐ കേസ് ഏറ്റെടുത്തത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ തെളിവുകൾ ലഭ്യമല്ലെന്ന് കാണിച്ച് 2024-ൽ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ എരുമേലിയിൽ ക്യാമ്പ് ഓഫീസ് തുറന്നുള്ള നീക്കം കാണാതായ പെൺകുട്ടിയുടെ കുടുംബത്തിനും നാട്ടുകാർക്കും വീണ്ടും പ്രതീക്ഷ നൽകുന്നുണ്ട്.

The post സിബിഐ പിന്മാറുന്നില്ല; എരുമേലി കേന്ദ്രീകരിച്ച് പുതിയ അന്വേഷണ ഘട്ടം, ജെസ്‌ന കേസിൽ വഴിത്തിരിവ് ഉണ്ടാകുമോ? appeared first on Express Kerala.

Spread the love
See also  അമേരിക്കയുടെ ആറ് യുദ്ധകപ്പലുകൾ ആക്രമിച്ച് ഇറാൻ; മൂന്നെണ്ണം കടലിൽമുക്കി, മറ്റുള്ളവയിൽ വൻ തീപിടുത്തം