
ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഐപിഎൽ 19-ാം സീസണിന് നാളെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30-നാണ് മത്സരം. സീസണ് മുന്നോടിയായി ബിസിസിഐ പുറത്തുവിട്ട പുതിയ ഷെഡ്യൂൾ അനുസരിച്ച് ടൂർണമെന്റിന്റെ ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
ടീമുകൾ നേടിയ കിരീടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ഗ്രൂപ്പുകളെ രണ്ടായി തിരിച്ചിരിക്കുന്നു. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, സ്വന്തം ഗ്രൂപ്പിലുള്ള ടീമുകളുമായി ഓരോ തവണയും എതിർ ഗ്രൂപ്പിലുള്ള ടീമുകളുമായി രണ്ട് തവണ വീതവുമാണ് ഇത്തവണ ഓരോ ടീമും ഏറ്റുമുട്ടുക. ഇതോടെ ആരാധകർ കാത്തിരിക്കുന്ന മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ – ആർസിബി പോരാട്ടങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ രണ്ട് തവണ വീതം കാണാൻ സാധിക്കും.
Also Read:സഞ്ജു വന്നാലും സിഎസ്കെയുടെ തുറുപ്പുചീട്ട് റുതുരാജ് തന്നെ; നിലപാട് വ്യക്തമാക്കി ആർ. അശ്വിൻ
ഗ്രൂപ്പ് എയിൽ സിഎസ്‌കെ, കൊൽക്കത്ത, രാജസ്ഥാൻ, ആർസിബി, പഞ്ചാബ് എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ മുംബൈ, എസ്ആർഎച്ച്, ഗുജറാത്ത്, ഡൽഹി, ലഖ്‌നൗ ടീമുകളുമാണുള്ളത്. പുതിയ നിയമപ്രകാരം ഗ്രൂപ്പ് എയിലുള്ള സിഎസ്‌കെ ഗ്രൂപ്പ് ബിയിലുള്ള മുംബൈയുമായി രണ്ട് തവണ ഏറ്റുമുട്ടും. ടൂർണമെന്റിന്റെ ആവേശം വർദ്ധിപ്പിക്കാനാണ് ബിസിസിഐ ഇത്തരമൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
The post ഗ്രൂപ്പ് ഒന്നാണെങ്കിലും കളി മാറും! സിഎസ്‌കെയും ആർസിബിയും തമ്മിലുള്ള പോരാട്ടം കുറയാൻ കാരണമിത് appeared first on Express Kerala.



