ഹൈദരാബാദ്: സ്വകാര്യ സർവ്വകലാശാലയിലെ ലോജിസ്റ്റിക് മാനേജരായ 45-കാരന്റെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഹൃദയാഘാതം മൂലമാണ് ഭർത്താവ് മരിച്ചതെന്ന് ബന്ധുക്കളെയും പോലീസിനെയും വിശ്വസിപ്പിക്കാൻ ശ്രമിച്ച ഭാര്യയും കാമുകനും ഒടുവിൽ പിടിയിലായി. 36-കാരിയായ ഭാര്യയും അവരുടെ കാമുകനായ 22-കാരനായ നിർമ്മാണ തൊഴിലാളിയും ഉൾപ്പെടെ മൂന്ന് പേരെയാണ് രചകൊണ്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഹൃദയാഘാതമെന്ന് കള്ളം; പരിക്കുകൾ ചതിച്ചു
ഡിസംബർ 11-നാണ് ബോഡുപ്പലിലെ വസതിയിൽ വെച്ച് യുവാവ് കൊല്ലപ്പെടുന്നത്. ഭർത്താവിനെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നുമാണ് ഭാര്യ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹം പരിശോധിച്ച പോലീസിന് കഴുത്തിലും കവിളിലും കണ്ട മുറിവുകൾ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Also Read: ഭർത്താവിനെ കൊന്ന് വെട്ടിനുറുക്കി ചാക്കിലാക്കി; അന്വേഷണം വഴിതിരിച്ചുവിടാൻ ‘കാണാതാകൽ’ നാടകം! ടാറ്റൂവിൽ കുടുങ്ങി ഭാര്യ
സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി
ഭാര്യയ്ക്ക് 22-കാരനായ യുവാവുമായി ഉണ്ടായിരുന്ന അവിഹിതബന്ധം ഭർത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന്റെ പേരിൽ ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങിയതോടെ കാമുകനും മറ്റൊരു സുഹൃത്തും ചേർന്ന് ഇയാളെ വകവരുത്താൻ ഭാര്യ പദ്ധതിയിടുകയായിരുന്നു. ഡിസംബർ 11-ന് ജോലി കഴിഞ്ഞെത്തിയ ഭർത്താവിനെ മൂവരും ചേർന്ന് കീഴ്പ്പെടുത്തി കൈകാലുകൾ ബന്ധിച്ചു. തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കൊലപാതകികൾ വീട്ടിലെത്തിയ വിവരവും മരണത്തിലെ ദുരൂഹതയും പോലീസ് സ്ഥിരീകരിച്ചത്.
The post അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു; കഴുത്ത് ഞെരിച്ച് കൊന്ന് ബാത്ത്റൂമിലിട്ടു! ഭാര്യയും കാമുകനും അറസ്റ്റിൽ appeared first on Express Kerala.



