കുവൈത്ത്: ജഹ്റ ഗവർണറേറ്റിലെ സാദ് അൽ-അബ്ദുള്ള ഏരിയയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അഞ്ച് സ്വകാര്യ നഴ്സറികൾ സാമൂഹിക കാര്യ മന്ത്രാലയം കണ്ടെത്തി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം കുവൈറ്റ് മുനിസിപ്പാലിറ്റിക്ക് കത്തുനൽകി.
പ്രൈവറ്റ് നഴ്സറീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ നൈഫ് അൽ-സവാഗ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഔദ്യോഗിക അനുമതിയില്ലാതെ കുട്ടികളെ പാർപ്പിക്കുന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മുനിസിപ്പാലിറ്റിയുടെ നിലവിലുള്ള നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി ഈ നഴ്സറികൾക്കെതിരെ കർശന നടപടി വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
Also Read: ഒമാനിലെ മുസന്ദത്തിന് തെക്ക് നേരിയ ഭൂചലനം, യുഎഇയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു
അതേസമയം, നഴ്സറികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി കുവൈത്ത് ഫെഡറേഷൻ ഓഫ് പ്രൈവറ്റ് നഴ്സറീസ് ബോർഡ് ചെയർപേഴ്സൺ ഹനാൻ അൽ-മുദാഹക പുതിയൊരു നിർദ്ദേശം മുന്നോട്ടുവെച്ചു. നഴ്സറികൾക്ക് മുൻവശത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ കൃഷി ആവശ്യങ്ങൾക്കും കുട്ടികളുടെ വിനോദ പരിപാടികൾക്കുമായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ഇതിനായി നാമമാത്രമായ ഫീസ് മാത്രം ഈടാക്കിയാൽ മതിയാകുമെന്നും, ഇത്തരം സാഹചര്യം കുട്ടികൾക്ക് പ്രകൃതിയോട് ഇണങ്ങി വളരാൻ വളരെയധികം സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
The post അനധികൃത നഴ്സറികൾ പൂട്ടിക്കുന്നു; അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം appeared first on Express Kerala.



