
വാഷിങ്ടൺ: യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകളിൽ ഇടപെടുകയോ തടസ്സം നിൽക്കുകയോ ചെയ്താൽ ഒമാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Fox News interview Oman threat). ചർച്ചകൾക്ക് തടസ്സമായി നിന്നാൽ ഒമാനെ ബോംബിട്ടുതകർക്കുമെന്ന് ഫൊക്സ് ന്യൂസിന് (Fox News) നൽകിയ അഭിമുഖത്തിലാണ് ട്രംപ് തുറന്നടിച്ചത്. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും നടത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ആഴ്ചകൾ നീണ്ട സാങ്കേതിക ചർച്ചകൾക്കൊടുവിൽ പുതിയ റൂട്ട് മാപ്പിൽ ഒമാനുമായി ധാരണയായതായി കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉന്നത ഉദ്യോഗസ്ഥരുമായി വാഷിങ്ടൺ നേരിട്ട് ബാക്ക്ചാനൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് സ്ഥിരീകരിച്ചു. തെഹ്റാൻ എത്രയും വേഗം വെള്ളക്കൊടി ഉയർത്തി കീഴടങ്ങാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ ഇനി ആക്രമണം നടത്തരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് ആയുധങ്ങൾ താഴെവെക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും അമേരിക്കയ്ക്ക് ഹമാസുമായി പ്രത്യേക ആശയവിനിമയ ചാനലുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ഹമാസിനെ നിരായുധീകരിക്കുക, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക തുടങ്ങിയ വ്യവസ്ഥകളടങ്ങുന്ന പുതിയ ഗസ്സ സമാധാന പദ്ധതി നടപ്പാക്കാൻ യു.എസ് ശക്തമായ സമ്മർദ്ദം ചെലുത്തി വരികയാണ്.
Story Summary: US President Donald Trump issued a harsh warning to Oman against interfering in US-Iran negotiations regarding the Strait of Hormuz, while claiming Hamas has agreed to lay down arms under a new Gaza peace plan.




