
ചെന്നൈ: തമിഴ്‌നാട്ടിലെ എം ൽ എമാർക്ക് മണ്ഡലങ്ങളിലെ യാത്രാസൗകര്യത്തിനായി സംസ്ഥാന സർക്കാർ പുതിയ കാറുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ ജനപ്രതിനിധികൾക്ക് നിരന്തര യാത്ര അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Tamil Nadu CM Vijay Announces Free Cars And Allowances For All MLAs)
കാറുകൾക്ക് പുറമേ, ഡ്രൈവറുടെ ശമ്പളത്തിനും ഇന്ധന-വാഹന അറ്റകുറ്റപ്പണികൾക്കുമായി പ്രതിമാസം 75,000 രൂപ വീതവും എം.എൽ.എ ഓഫീസുകളിൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപയും സർക്കാർ നൽകും. വി.സി.കെ എം.എൽ.എ ജ്യോതിമണി ഉന്നയിച്ച ആവശ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും മേയർമാർക്കും ഔദ്യോഗിക വാഹനങ്ങളുണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മുൻ സർക്കാരുകൾ ജനപ്രതിനിധികളുടെ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നുവെന്ന് ഡി.എം.കെ മുതിർന്ന നേതാക്കൾ വ്യക്തമാക്കി. ഇതിനുപുറമേ, സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനായി 351 കോടി രൂപയുടെ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സർക്കാർ മെഡിക്കൽ കോളേജുകളിൽ വിവിധ കോഴ്‌സുകളിലായി 6,098 സീറ്റുകൾ പുതുതായി സൃഷ്ടിക്കും. കൂടാതെ 7 പുതിയ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളും പെരമ്പലൂരിൽ 300 കോടി രൂപ ചെലവിൽ 400 ബെഡുകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയും സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിധി 5 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയായി ഉയർത്താനും ഭിന്നലിംഗക്കാർക്കായി പ്രത്യേക വൈദ്യസഹായ പദ്ധതികൾ നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.
Story Summary
Tamil Nadu Chief Minister Vijay announced that all state MLAs will receive official cars along with monthly allowances for vehicle expenses and office assistants. He also unveiled welfare schemes including a ₹351 crore boost for medical education and an increase in health insurance cover to ₹25 lakh.




