
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ ദീർഘകാല റെക്കോർഡ് മറികടന്ന് വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത്. വിദേശത്തോ നിഷ്പക്ഷ വേദിയിലോ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത് (Rishabh Pant Record). കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് പന്ത് ചരിത്രനേട്ടത്തിലെത്തിയത്. മത്സരത്തിനിടെ 2,501 റൺസാണ് പന്തിന്റെ സമ്പാദ്യം. 41.68 ശരാശരിയിലാണ് ഈ നേട്ടം. നേരത്തെ ധോണിയുടെ പേരിലുണ്ടായിരുന്ന 2,496 റൺസിന്റെ റെക്കോർഡാണ് പന്ത് മറികടന്നത്.
വിദേശത്തോ നിഷ്പക്ഷ വേദിയിലോ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഫാറൂഖ് എൻജിനീയർ 1,209 റൺസുമായി മൂന്നാമതും സയ്യിദ് കിർമാണി 1,109 റൺസുമായി നാലാമതും കിരൺ മോറെ 901 റൺസുമായി അഞ്ചാമതുമാണ്.
ആദ്യ ദിനത്തിൽ ശ്രീലങ്കൻ പേസർ ലഹിരു കുമാരയുടെ ഷോർട്ട് ബോൾ ഇടത് കൈയിൽ പതിച്ചതിനെ തുടർന്ന് പന്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നു. 15 പന്തിൽ മൂന്ന് റൺസ് മാത്രമായിരുന്നു അപ്പോൾ സമ്പാദ്യം. ഫിസിയോതെറാപ്പിസ്റ്റിനൊപ്പം പുറത്തേക്ക് പോയ പന്ത് രണ്ടാം ദിനം വീണ്ടും ബാറ്റിങ്ങിനിറങ്ങി. ശ്രീലങ്കൻ പേസർമാരുടെ ഷോർട്ട് ബോളുകൾക്ക് മുന്നിൽ ചില പ്രഹരങ്ങൾ ഏറ്റുവാങ്ങിയെങ്കിലും പന്ത് പതറാതെ തുടർന്നു. ധ്രുവ് ജുറെലിനൊപ്പം നിർണായക കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ ഇന്നിങ്സിന് കരുത്തേകുകയും ചെയ്തു.
Summary: Rishabh Pant broke MS Dhoni’s long-standing record during India’s second Test against Sri Lanka in Colombo. Pant became India’s highest run-scorer as a designated wicketkeeper in away or neutral Tests, surpassing Dhoni’s tally of 2,496 runs.




