loader image
ആദ്യം കൊച്ചുറാണി, പിന്നാലെ 5 ജീവനുകളെടുത്ത ‘ആന്റണി’ പുറത്തിറങ്ങി, ആലുവയെ നടുക്കിയ ആ കറുത്ത രാത്രിക്ക് 25 വയസ്സ്!  ഒടുങ്ങാത്ത സംശയങ്ങളും ‘മാഞ്ഞൂരാൻ’ വീട്ടിലെ രഹസ്യങ്ങളും

ആദ്യം കൊച്ചുറാണി, പിന്നാലെ 5 ജീവനുകളെടുത്ത ‘ആന്റണി’ പുറത്തിറങ്ങി, ആലുവയെ നടുക്കിയ ആ കറുത്ത രാത്രിക്ക് 25 വയസ്സ്! ഒടുങ്ങാത്ത സംശയങ്ങളും ‘മാഞ്ഞൂരാൻ’ വീട്ടിലെ രഹസ്യങ്ങളും

രുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2001 ജനുവരി ആറിലെ ആ പുലർച്ചെ. ആലുവ നഗരം ഉണർന്നത് ശ്വാസം മുട്ടിക്കുന്ന നിശബ്ദതയിലേക്കായിരുന്നു. മാഞ്ഞൂരാൻ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് ഒഴുകിയിറങ്ങിയ ചോരപ്പാടുകൾ കേരളക്കരയെ അന്ന് തണുപ്പിച്ചു കളഞ്ഞു. ഒരു കുടുംബത്തിലെ ആറു പേർ, പിഞ്ചുകുഞ്ഞുങ്ങളടക്കം ക്രൂരമായി കശാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു! ആയുധമേന്തിയ ഒരു ക്രിമിനൽ സംഘമല്ല, മറിച്ച് ആ കുടുംബത്തിന്റെ വിശ്വസ്തനായ ഒരൊറ്റ മനുഷ്യനാണ് ഈ കൃത്യം ചെയ്തതെന്ന പോലീസ് വെളിപ്പെടുത്തൽ ഒരു ക്രൈം ത്രില്ലറിനെക്കാൾ വിസ്മയിപ്പിക്കുന്നതായിരുന്നു.

കാൽ നൂറ്റാണ്ടിനിപ്പുറം, ആ കൊലയാളി ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലിന് പുറത്തെത്തുമ്പോൾ, ആലുവയിലെ ആ പഴയ ഷോപ്പിംഗ് കോംപ്ലക്സിന് താഴെ ഇന്നും ചില രഹസ്യങ്ങൾ ഉറങ്ങിക്കിടപ്പുണ്ട്. ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങളിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം…

Also Read: കീറിമുറിച്ച അഞ്ഞൂറിലധികം സ്ത്രീ ജനനേന്ദ്രിയങ്ങൾ..! ഡോ. ജാവൈദ് പെർവൈസിന്റെ ‘സൈക്കോ ബുദ്ധിയിൽ’ വഞ്ചിക്കപ്പെട്ട യുവതികളുടെ കഥ

കൊച്ചി ആലുവാ പട്ടണത്തിലെ പ്രമുഖ വ്യവസായി മാഞ്ഞൂരാൻ അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ജോമോൻ, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവർ മരിച്ചു കിടക്കുന്നു എന്ന വാർത്ത കാട്ടുതീ പോലെയാണ് പടർന്നത്. കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആര്, എന്തിന് എന്ന ചോദ്യത്തിന് മുന്നിൽ പോലീസ് ഇരുട്ടിൽ തപ്പി. ഒടുവിൽ അയൽവാസികളുടെ മൊഴികളിലെ നേരിയ വൈരുദ്ധ്യത്തിൽ നിന്നാണ് ആന്റണി എന്ന ‘ബന്ധുവായ കൊലയാളി’യിലേക്ക് അന്വേഷണം നീളുന്നത്.

അപ്പോഴേക്കും ആന്റണി ഗൾഫിലേക്ക് കടന്നിരുന്നു. എന്നാൽ സിനിമയെ വെല്ലുന്ന നീക്കത്തിലൂടെ, ആന്റണിയുടെ ഭാര്യ ജെമിയെ ഉപയോഗിച്ച് പോലീസുകാരൻ തന്ത്രപൂർവ്വം അയാളെ നാട്ടിലെത്തിച്ചു. ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തെളിഞ്ഞത് പണത്തോടുള്ള ആർത്തി മനുഷ്യനെ എങ്ങനെ മൃഗമാക്കുന്നു എന്നതിന്റെ ക്രൂരമായ പാഠമായിരുന്നു.

See also  സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം! തിരുവനന്തപുരത്ത് ഗവർണർ പതാക ഉയർത്തി

Also Read: ആ ‘നേതാവ്’ കൊല്ലപ്പെടും, ഏഴ് മാസത്തെ മഹായുദ്ധം, ചൈനയിൽ ചോരപ്പുഴ! വൈറലാകുന്നത് 2026-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ

ആലുവ നഗരസഭയിലെ ഡ്രൈവറായിരുന്ന ആന്റണിക്ക് ഗൾഫിൽ പോകാൻ പണം ആവശ്യമായിരുന്നു. ബന്ധുവായ കൊച്ചുറാണി പണം നൽകാമെന്ന് ആദ്യം ഏറ്റെങ്കിലും അവസാന നിമിഷം പിന്മാറി. ആ വൈരാഗ്യമാണ് ആന്റണിയെ കൊലയാളി ആക്കിയത്. ജനുവരി ഏഴിന് ആന്റണി വീട്ടിലെത്തുമ്പോൾ അഗസ്റ്റിനും കുടുംബവും സിനിമയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവർ പോയതിന് പിന്നാലെ പണത്തിന്റെ പേരിൽ ആന്റണിയും കൊച്ചുറാണിയും തമ്മിൽ വാക്കേറ്റമുണ്ടായി. ആക്രോശങ്ങൾക്കിടയിൽ ആന്റണി വാക്കത്തിയെടുത്ത് കൊച്ചുറാണിയെ വെട്ടിവീഴ്ത്തി.

ശബ്ദം കേട്ടെത്തിയ അമ്മ ക്ലാരയെയും തലയ്ക്കടിച്ചു കൊന്നു. എന്നാൽ ക്രൂരത അവിടെ അവസാനിച്ചില്ല. സിനിമ കഴിഞ്ഞു മടങ്ങിയെത്തുന്ന അഗസ്റ്റിനും കുടുംബവും തന്നെ കണ്ടിട്ടുള്ളതിനാൽ താൻ പിടിക്കപ്പെടുമെന്ന ഭയത്തിൽ ആന്റണി അവർക്കായി വീടിനുള്ളിൽ കാത്തിരുന്നു. മടങ്ങിയെത്തിയ അഗസ്റ്റിനെയും ഭാര്യയെയും മക്കളെയും കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം അയാൾ ഇരുട്ടിലേക്ക് മറഞ്ഞു. ഇതായിരുന്നു പോലീസ് കണ്ടെത്തൽ.

Also Read: 4000 ഡിഗ്രി ചൂട്, 660 കിലോമീറ്റർ ആഴം, സമുദ്രങ്ങൾ മുഴുവൻ ആ പാറയ്ക്കുള്ളിലുണ്ട്..! 460 കോടി വർഷത്തെ രഹസ്യം

ഒരാൾക്ക് എങ്ങനെ ഇത്രയും കൃത്യതയോടെ ആറു പേരെ ഒറ്റയ്ക്ക് കൊന്നു തള്ളാനാകും എന്ന ചോദ്യം അന്ന് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ ഉയർത്തി. മാഞ്ഞൂരാൻ അഗസ്റ്റിന്റെ ബിസിനസ് ശത്രുതയെക്കുറിച്ച് ലോക്കൽ പോലീസ് അന്വേഷിച്ചില്ല എന്ന ആക്ഷേപം ശക്തമായതോടെ കേസ് സിബിഐ ഏറ്റെടുത്തു. പക്ഷേ, പ്രൊഫഷണൽ അന്വേഷണ ഏജൻസിയായ സിബിഐയും കേരള പോലീസിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുകയാണുണ്ടായത്. 2005-ൽ സിബിഐ കോടതി ആന്റണിക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി അത് ശരിവച്ചു. 13 വർഷം മരണത്തിന്റെ നിഴലിൽ കഴിഞ്ഞ ആന്റണിക്ക്, 2018-ൽ സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു നൽകി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ആന്റണി ഇപ്പോൾ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിക്കഴിഞ്ഞു.

See also  നീതിന്യായ രംഗത്തെ പ്രമുഖൻ ജസ്റ്റിസ് എസ്. സിരിജഗൻ അന്തരിച്ചു; നാട് ഇന്ന് വിടചൊല്ലും

കാലം കുറെ കടന്നുപോയി. ചോര തളം കെട്ടിക്കിടന്ന ആ പഴയ മാഞ്ഞൂരാൻ വീട് ഇന്നില്ല. അവിടെ ഇന്ന് ആധുനികമായ ഒരു ഷോപ്പിംഗ് കോംപ്ലക്സ് തലയുയർത്തി നിൽക്കുന്നു.

Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല

പക്ഷേ, ആ കെട്ടിടത്തിന്റെ തറക്കല്ലുകൾക്കിടയിൽ ഇന്നും മായാത്ത ആറു പേരുടെ വിലാപങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവർ ഇന്നും ആലുവാ നഗരത്തിലുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആന്റണി ഇന്ന് പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടാതെ എവിടെയോ മറഞ്ഞു ജീവിക്കുന്നു. നീതി നടപ്പിലാക്കപ്പെട്ടുവെന്ന് നിയമം പറയുമ്പോഴും, ഒരു കാൽ നൂറ്റാണ്ടിനിപ്പുറവും ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾ ആലുവാ കൂട്ടക്കൊലയെ ഒരു കറുത്ത നിഴലായി പിന്തുടരുന്നു…

The post ആദ്യം കൊച്ചുറാണി, പിന്നാലെ 5 ജീവനുകളെടുത്ത ‘ആന്റണി’ പുറത്തിറങ്ങി, ആലുവയെ നടുക്കിയ ആ കറുത്ത രാത്രിക്ക് 25 വയസ്സ്! ഒടുങ്ങാത്ത സംശയങ്ങളും ‘മാഞ്ഞൂരാൻ’ വീട്ടിലെ രഹസ്യങ്ങളും appeared first on Express Kerala.

Spread the love

New Report

Close