വിളകളുടെ പ്രാദേശികവാദം തെറ്റി : നൂറുമേനിയിൽ വിയ്യൂർ ജയിലിലെ ഉള്ളി കൃഷിയും കടുക് കൃഷിയും

തൃശൂർ : വിളകളുടെ പ്രദേശിക വാദം തെറ്റാണെന്ന് തെളിയിക്കുന്ന കൃഷി കഥകളാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കേൾക്കുന്നത്.

ജയിൽ കിച്ചണിലേക്ക് വാങ്ങിയ ഉള്ളിയിൽ നിന്നും മുള വന്നു തുടങ്ങിയ 8 കിലോ ഉള്ളി വിത്തായി ഉപയോഗിച്ചാണ് ഉള്ളി കൃഷി തുടങ്ങി. ഏകദേശം 90 ദിവസത്തെ പരിപാലനം. ചാണകപ്പൊടിയും ദിവസേനയുള്ള നനയും മാത്രം. ഇതിൽ നിന്നു ലഭിച്ച വിളവാണ് ഞെട്ടിച്ചത്; ഏകദേശം100 കിലോഗ്രാം.

വിളവെടുപ്പ് ജോ. സൂപ്രണ്ട് എ. നസീം നിർവഹിച്ചു.

അസിസ്റ്റൻ്റ് സൂപ്രണ്ടുമാരായ സുരേഷ്, ഷാജി, ഗംഗാധരൻ എന്നിവരും പങ്കെടുത്തു.

ഇതേ സമയത്ത് തന്നെ വിളവിറക്കിയ കടുക് കൃഷിയും മോശമായില്ല. 200 ഗ്രാം വിത്തെറിഞ്ഞ് ഒന്നര കിലോഗ്രാം വിളവ് കൊയ്തു.

Spread the love
See also  ഇരിങ്ങാലക്കുടയിൽ കാറിനുള്ളിൽ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close