തൃശൂർ : വിളകളുടെ പ്രദേശിക വാദം തെറ്റാണെന്ന് തെളിയിക്കുന്ന കൃഷി കഥകളാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കേൾക്കുന്നത്.
ജയിൽ കിച്ചണിലേക്ക് വാങ്ങിയ ഉള്ളിയിൽ നിന്നും മുള വന്നു തുടങ്ങിയ 8 കിലോ ഉള്ളി വിത്തായി ഉപയോഗിച്ചാണ് ഉള്ളി കൃഷി തുടങ്ങി. ഏകദേശം 90 ദിവസത്തെ പരിപാലനം. ചാണകപ്പൊടിയും ദിവസേനയുള്ള നനയും മാത്രം. ഇതിൽ നിന്നു ലഭിച്ച വിളവാണ് ഞെട്ടിച്ചത്; ഏകദേശം100 കിലോഗ്രാം.
വിളവെടുപ്പ് ജോ. സൂപ്രണ്ട് എ. നസീം നിർവഹിച്ചു.
അസിസ്റ്റൻ്റ് സൂപ്രണ്ടുമാരായ സുരേഷ്, ഷാജി, ഗംഗാധരൻ എന്നിവരും പങ്കെടുത്തു.
ഇതേ സമയത്ത് തന്നെ വിളവിറക്കിയ കടുക് കൃഷിയും മോശമായില്ല. 200 ഗ്രാം വിത്തെറിഞ്ഞ് ഒന്നര കിലോഗ്രാം വിളവ് കൊയ്തു.


