
മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള കല്യാൺ-ഡോംബിവ്‌ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച റിപ്പോർട്ട് ചെയ്തു. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തിയ 17 വയസ്സുള്ള പെൺകുട്ടിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ ഡോക്ടർമാർ മൂന്ന് തവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കുകയാണുണ്ടായത്.
തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം ആശുപത്രി അധികൃതർ കുടുംബത്തിന് നൽകി. ഇത് പെൺകുട്ടിയുടെ കുടുംബത്തെ കടുത്ത ആശങ്കയിലാഴ്ത്തുകയും വലിയ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.
Also Read:തോക്കുണ്ട്, പക്ഷെ വെടിവെച്ചാൽ കൊലക്കേസ്! ഒടുവിൽ വനപാലകരെ കാക്കാൻ ആ ചരിത്ര തീരുമാനം
സംശയത്തെ തുടർന്ന് കുടുംബം പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നടത്തിയ പരിശോധനയിൽ അവൾ ഗർഭിണിയല്ലെന്ന് വ്യക്തമാവുകയും ചെയ്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് ആർത്തവ സംബന്ധമായ അസുഖത്തിന് ചികിത്സ തേടി പെൺകുട്ടി ഡിസ്ചാർജ് ആയി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നതിനെത്തുടർന്ന് മുനിസിപ്പൽ കമ്മിഷണർ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
The post 17 കാരി ഗർഭിണിയാണെന്ന് തെറ്റായ പരിശോധനാ ഫലം; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച appeared first on Express Kerala.




