
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിൽ നടന്ന പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകളിൽ നേരിട്ട് ഇടപെട്ട് വൈസ് ചാൻസലർ. സമീപകാലത്ത് നടന്ന പരീക്ഷകളുടെ പുനർമൂല്യനിർണയ വിവരങ്ങളും അതിനുശേഷം നൽകിയ ഉത്തരക്കടലാസുകളുടെ കൃത്യമായ വിവരങ്ങളും നൽകാൻ പരീക്ഷാ കൺട്രോളറോട് വി.സി ആവശ്യപ്പെട്ടു.(Kerala University VC Seeks Report On Law College Revaluation Discrepancies)
എൽഎൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാപക പരാതികളെത്തുടർന്ന് എസ്എഫ്ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുനർ മൂല്യ നിർണ്ണയത്തിൽ വാരിക്കോരി മാർക്ക് നൽകുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.
Story Summary
Kerala University Vice Chancellor has sought a report from the Controller of Examinations regarding valuation and re-evaluation discrepancies in law college exams following widespread protests by the SFI. In response to the issue, the university has decided to abolish the re-evaluation system for LLB courses and introduce a double valuation scheme instead.




