
തൃപ്പൂണിത്തുറയിൽ നടന്ന ബിജെപി യോഗത്തിൽ കേരളത്തിന് എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് സംസാരിക്കവെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. “കേരളത്തിൽ എയിംസ് വരും, മറ്റേ മോനേ” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പൊതുവേദിയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വികസന കാര്യങ്ങളിൽ അവഗണിക്കപ്പെടുന്ന ആലപ്പുഴ ജില്ലയ്ക്കാണ് എയിംസിനായി താൻ വ്യക്തിപരമായി മുൻഗണന നൽകുന്നതെന്നും, അവിടെ സാധിച്ചില്ലെങ്കിൽ തൃശൂരിനെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എയിംസ് വരുന്നത് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, സംസ്ഥാനത്തിന് അർഹമായ ഈ വലിയ മെഡിക്കൽ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും പറഞ്ഞു. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപകരമായ ശൈലിയിലുള്ള പരാമർശം. ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
The post വീണ്ടും വിവാദ പരാമർശവുമായി സുരേഷ് ഗോപി; എയിംസ് വരുമെന്ന് പ്രഖ്യാപിച്ചത് അധിക്ഷേപ ശൈലിയിൽ appeared first on Express Kerala.



