ഇനിയും ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെയെന്നും അനാസ്ഥയെ ചോദ്യം ചെയ്യണമെന്നും ശബ്ദമുയർത്തണമെന്നും കൊടുങ്ങല്ലൂരിൽ കൊല്ലപ്പെട്ട ഓട്ടിസം ബാധിച്ച യുവാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്‌ത പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ. കൊടുങ്ങല്ലൂർ വടക്കേ നട അനുഗ്രഹ സ്പെഷൽ സ്കൂകൂളിലെ ഓട്ടിസം ബാധിച്ച അന്തേവാസി
പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീനാഥ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷിനെ (24) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


