തൃശ്ശൂർ നഗരത്തിൽ തീപിടിത്തം : ഒഴിവായത് വൻ അപകടം.

തൃശ്ശൂർ : കൂട്ടിയിട്ട മാലിന്യങ്ങളിൽ നിന്നും തീപിടിച്ച് ദിവാൻജി മൂലയ്ക്കു സമീപം ഒരുവീട് പൂർണമായും, രണ്ടുവീടുകൾ ഭാഗികമായും കത്തിനശിച്ചു. കല്ലുപറമ്പിൽ നജ്‌മയുടെ വീടാണ് പൂർണമായി കത്തി നശിച്ചത്. അബ്ദുൾ ഫരീന, സൽമ എന്നിവരുടെ വീടുകൾ ഭാഗികമായി കത്തി.
രക്ഷപ്രവർത്തനത്തിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നെങ്കിലും അഗ്നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി. സ്റ്റേഷൻ ഓഫീസർ ബി വൈശാഖ് ന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി ഹരികുമാർ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സി എസ് അജിത്ത് കുമാർ, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ സി അനന്തകൃഷ്ണൻ,സി എസ് കൃഷ്ണപ്രസാദ്, കെ പ്രകാശൻ,സി ജി ആദർശ്, എസ് അനീഷ്
ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ) മാരായ പി വി സന്തോഷ്‌ കുമാർ, ജെ ജിബിൻ,ബി രഞ്ജിത്ത്, ഫയർ & റെസ്ക്യൂ ഓഫീസർ ട്രെയിനീ കൾ ആയ കെ സജീഷ്, ജി അക്ഷയ്, ഹോം ഗാർഡ് അനീഷ് ആൽബിൻ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തുകയും ഗ്യാസ് പൊട്ടി തെറിച്ചു കൊണ്ട് ഉണ്ടായേകാവുന്ന വലിയ ഒരു ദുരന്തം തടയുകയും ചെയ്തത്

Spread the love
See also  സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close