
കൊച്ചിയിൽ നടന്ന സവിശേഷമായ ചടങ്ങിൽ പ്രശസ്ത സാഹിത്യവിമർശകയും എഴുത്തുകാരിയുമായ പ്രൊഫ. എം. ലീലാവാതിക്ക് രാഹുൽ ഗാന്ധി പ്രിയദർശിനി സാഹിത്യ പുരസ്കാരം സമ്മാനിച്ചു. 98-ാം വയസ്സിലും അറിവിന്റെ ലോകത്ത് സജീവമായി തുടരുന്ന ലീലാവതി ടീച്ചറുടെ ജീവിതം നമുക്കെല്ലാം വലിയ ഊർജ്ജമാണെന്ന് പുരസ്കാരം കൈമാറിക്കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ഈ പ്രായത്തിലും പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് വായനയിലും എഴുത്തിലും മുഴുകുന്ന ടീച്ചറുടെ ചിട്ടയായ ജീവിതം ഏവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരസ്കാര ചടങ്ങിൽ സംസാരിക്കവെ രാജ്യത്തെ നിലവിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. രാജ്യമെങ്ങും ഇപ്പോൾ നിശബ്ദതയുടെ സംസ്കാരം വ്യാപിച്ചിരിക്കുകയാണെന്നും അധർമ്മങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ട ഇടങ്ങളിൽ പോലും ആരും സംസാരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സത്യം വിളിച്ചുപറയാൻ ആളുകൾ ഭയപ്പെടുന്ന ഈ സാഹചര്യം ജനാധിപത്യത്തിന് നല്ലതല്ലെന്നും ആർത്തിയുടെ രാഷ്ട്രീയമാണ് ഇത്തരമൊരു നിശബ്ദതയ്ക്ക് പിന്നിലെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. സത്യസന്ധമായ നിലപാടുകൾക്ക് വലിയ വിലയുള്ള കാലമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
The post പ്രൊഫ. എം. ലീലാവാതിക്ക് പ്രിയദർശിനി പുരസ്കാരം; കൊച്ചിയിൽ രാഹുൽ ഗാന്ധി അവാർഡ് കൈമാറി appeared first on Express Kerala.



