
കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണമാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതും സ്വകാര്യ ബസുകളും ടാക്സികളും നിരത്തിലിറങ്ങാത്തതും ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനൊപ്പം പലയിടങ്ങളിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തിയ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. തിരുവനന്തപുരത്ത് ഉൾപ്പെടെ ഡ്യൂട്ടിക്ക് ഹാജരാകാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരെ സമരക്കാർ തടഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പോലീസും വിവിധ സന്നദ്ധ സംഘടനകളും വാഹനങ്ങൾ ഏർപ്പെടുത്തി പകരം സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.
Also Read: ഒന്നാം ബലാത്സംഗക്കേസ്! രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
അതേസമയം, സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുന്നു എന്നത് വലിയ ആശ്വാസമാണ്. ആശുപത്രികൾ, പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി തടസ്സപ്പെട്ടു.
The post പണിമുടക്കിൽ സ്തംഭിച്ചു കേരളം! വാഹനങ്ങൾ തടഞ്ഞു, മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല; കടകമ്പോളങ്ങൾ അടഞ്ഞുതന്നെ appeared first on Express Kerala.


