
പ്രമുഖ അമേരിക്കൻ ടെക് കമ്പനിയായ ഓറക്കിൾ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി 12,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ നടപ്പിലാക്കുന്ന 30,000 പേരുടെ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണ് ഈ നടപടി. “നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല” എന്ന സന്ദേശത്തിലൂടെയാണ് പലർക്കും തൊഴിൽ നഷ്ടമായ വിവരം കമ്പനി അറിയിച്ചത്. കമ്പനിയിലെ പുനസംഘടനയുടെ ഭാഗമായി നിലവിലെ പദവികൾ അനാവശ്യമായി മാറിയെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്ത ഒരു മാസത്തിനുള്ളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
പിരിച്ചുവിടപ്പെട്ടവരിൽ ഒരു വർഷം സേവനം പൂർത്തിയാക്കിയവർക്ക് 15 ദിവസത്തെ ശമ്പളവും ടെർമിനേഷൻ തീയതി വരെയുള്ള ഒരു മാസത്തെ അധിക ശമ്പളവുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ നോട്ടീസ് പിരിയഡിനുള്ളിൽ നൽകുമെന്നും അധികൃതർ അറിയിച്ചു. സ്വയം രാജിവെച്ച് പോകുന്നവർക്കായി പ്രത്യേക പാക്കേജുകളും ഓറക്കിൾ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 16 മണിക്കൂർ ഷിഫ്റ്റ് നടപ്പിലാക്കിയതിനെതിരെ പ്രതിഷേധിച്ച ജീവനക്കാർക്കെതിരെയും കമ്പനി നടപടി സ്വീകരിച്ചിരുന്നു.
Also Read: 200MP ക്യാമറയുമായി വിവോയുടെ കരുത്തൻമാർ; എക്സ്300 അൾട്രയും എക്സ്300s-ഉം പുറത്തിറങ്ങി
അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള പുതിയ അമേരിക്കൻ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ഏകദേശം 30,000 ജീവനക്കാരുള്ള ഓറക്കിളിൽ നിന്ന് ഇത്രയധികം പേരെ ഒരേസമയം പുറത്താക്കിയത് ഐടി മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമോ എന്ന ഭീതിയിലാണ് ഇതര ഐടി ജീവനക്കാരും. വൻകിട കമ്പനികളുടെ ഇത്തരം നിലപാടുകൾ ഇന്ത്യൻ തൊഴിൽ വിപണിയെ സാരമായി ബാധിച്ചേക്കാം.
The post ഐടി മേഖലയിൽ വീണ്ടും പ്രതിസന്ധി; ഇന്ത്യയിൽ 12,000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ appeared first on Express Kerala.




