ദുബായ്: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ആഷസ് ടെസ്റ്റ് പൂർത്തിയായതോടെ ഐസിസി പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചു. 2025-27 സൈക്കിളിലെ പോരാട്ടങ്ങൾ കടുക്കുമ്പോൾ ഓസ്‌ട്രേലിയ തങ്ങളുടെ ഒന്നാം സ്ഥാനം ഭദ്രമാക്കിയെങ്കിലും ഇംഗ്ലണ്ടിനോടേറ്റ പരാജയം അവരുടെ പോയിന്റ് ശതമാനത്തിൽ ഇടിവുണ്ടാക്കി. നിലവിൽ ഏഴ് മത്സരങ്ങളിൽ ആറ് ജയവുമായി 72 പോയിന്റുള്ള ഓസീസിന് 85.71 ആണ് പോയിന്റ് ശതമാനം. നേരത്തെ ഇത് 100 ശതമാനമായിരുന്നു.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി 77.78 ശതമാനം പോയിന്റോടെ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. നാല് മത്സരങ്ങളിൽ മൂന്ന് ജയവുമായി 75 ശതമാനമുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതും, 66.67 ശതമാനവുമായി ശ്രീലങ്ക നാലാമതും, 50 ശതമാനവുമായി പാകിസ്ഥാൻ അഞ്ചാമതുമാണ്.
Also Read: രണ്ടാം ദിനം തന്നെ മത്സരത്തിന് വിരാമം; ആഷസ് നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസ ജയം
എന്നാൽ ഇന്ത്യൻ ആരാധകരെ ആശങ്കപ്പെടുത്തുന്നത് ടീം ഇന്ത്യയുടെ പുതിയ റാങ്കിംഗാണ്. ഒമ്പത് മത്സരങ്ങൾ പിന്നിടുമ്പോൾ നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യ 48 ശതമാനം പോയിന്റോടെ ആറാം സ്ഥാനത്തേക്ക് വീണു. തുടർച്ചയായ മൂന്നാം ഫൈനൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വരാനിരിക്കുന്ന ഓരോ മത്സരവും ഇന്ത്യയ്ക്ക് ഇനി അതിനിർണ്ണായകമാണ്.
The post ഓസീസ് രാജാക്കന്മാർ! ഇന്ത്യയ്ക്ക് തിരിച്ചടി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് വീണു appeared first on Express Kerala.



