ആഗോള വിപണിയിൽ ചരിത്രനേട്ടം കുറിച്ച് വെള്ളി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തരംഗത്തിൽ കുതിച്ചുയർന്ന ടെക് ഭീമൻ എൻവിഡിയയെ (Nvidia) പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ആസ്തിയായി വെള്ളി മാറി. നിലവിൽ സ്വർണ്ണം മാത്രമാണ് വെള്ളിക്കും മുന്നിലുള്ളത്.
വെള്ളിയുടെ അശ്വമേധം
അന്താരാഷ്ട്ര വിപണിയിൽ വെള്ളിയുടെ വില ഔൺസിന് 84 ഡോളറിന് മുകളിൽ ഉയർന്നതോടെ വെള്ളിയുടെ ആകെ വിപണി മൂല്യം 4.7 ട്രില്യൺ ഡോളർ പിന്നിട്ടു. ഇതോടെ 4.6 ട്രില്യൺ ഡോളർ മൂല്യമുള്ള എൻവിഡിയ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഈ വർഷം മാത്രം ഏകദേശം 170% നേട്ടമാണ് വെള്ളി നിക്ഷേപകർക്ക് നൽകിയത്. ഇത് സ്വർണ്ണത്തിന്റെ വർദ്ധനവിനേക്കാൾ (72%) ഇരട്ടിയിലധികമാണ്.
ആഗോള ആസ്തി റാങ്കിംഗ് ഇതാ
സ്വർണ്ണം: 31.5 ട്രില്യൺ ഡോളർ
വെള്ളി: 4.7 ട്രില്യൺ ഡോളർ
എൻവിഡിയ: 4.6 ട്രില്യൺ ഡോളർ
ആപ്പിൾ: 4 ട്രില്യൺ ഡോളർ
ആൽഫബെറ്റ് (ഗൂഗിൾ): 3.8 ട്രില്യൺ ഡോളർ
ഇന്ത്യയിൽ റെക്കോർഡ് വില: ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇന്ത്യയിലും വെള്ളി വില കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായി ഒരു കിലോ വെള്ളിക്ക് 2,50,000 രൂപ കടന്ന് 2,51,000 രൂപയിലെത്തി.
Also Red: പൊള്ളുന്ന പൊന്ന്! കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; സ്വർണ്ണ വിപണിയിൽ ഇന്ന് സംഭവിച്ചത് എന്ത്
വില കൂടാൻ കാരണങ്ങൾ
വ്യാവസായിക ഡിമാൻഡ്: പുതിയ കാലഘട്ടത്തിലെ ഇലക്ട്രോണിക്സ്, സോളാർ പാനലുകൾ എന്നിവയിൽ വെള്ളിയുടെ ഉപയോഗം വർദ്ധിച്ചത്.
വിതരണത്തിലെ കുറവ്: ആവശ്യകത കൂടുമ്പോഴും വിപണിയിൽ വെള്ളിയുടെ ലഭ്യത കുറയുന്നത്.
സുരക്ഷിത നിക്ഷേപം: ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിക്ഷേപകർ സ്വർണ്ണത്തേക്കാൾ വെള്ളിയെ ലാഭകരമായ നിക്ഷേപമായി കാണുന്നു.
ട്രംപ് പ്രഭാവം: അമേരിക്കയിൽ ട്രംപ് പ്രഖ്യാപിച്ച താരിഫ് വർദ്ധനവിനെത്തുടർന്ന് വ്യാവസായിക ലോഹങ്ങളുടെ വിലയിലുണ്ടായ വർദ്ധനവും വെള്ളിയെ തുണച്ചു.
വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, വരും ദിവസങ്ങളിൽ വെള്ളി വില ഔൺസിന് 87 ഡോളർ വരെ ഉയർന്നേക്കാം. 72-75 ഡോളർ നിരക്കിൽ ശക്തമായ പിന്തുണയും വെള്ളിക്കുണ്ട്.
The post വെള്ളിയുടെ പോക്ക് ഇതെങ്ങോട്ട്! സ്വർണ്ണത്തിന്റെ സിംഹാസനം വെള്ളി പിടിച്ചെടുക്കുമോ? appeared first on Express Kerala.



